അനുബന്ധ വാര്‍ത്തകള്‍
- ബെംഗളൂരു മയക്കുമരുന്ന് കേസ്: രാഗിണി ദ്വിവേദി അറസ്റ്റിൽ
- നടി രാഗിണി ദ്വിവേദിയുടെ വീട്ടിൽ സിസിബി റെയ്ഡ്: സഞ്ജന ഗൽറാണിയേയും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്
- ബെംഗളൂരുവിലെ മയക്കുമരുന്ന് സംഘവുമായി ബിനീഷ് കൊടിയേരിക്ക് അടുത്തബന്ധം: ആരോപണവുമായി പികെ ഫിറോസ്
- പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് അന്വേഷണം: ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിക്ക് മേല്‍നോട്ടം
- സ്വർണക്കടത്ത് കേസ്: അനിൽ നമ്പ്യാരെയും ഐടി ഫെല്ലോയെയും ചോദ്യം ചെയ്യും
മയക്കുമരുന്ന് കേസ്: നടി രാഗിണിയിൽ ഒതുങ്ങില്ല, ഇന്ന് കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്ന് സൂചന
ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. നടി രാഗിണി ദ്വിവേദിയെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യും. രാഗിണിയെ കൂടാതെ മറ്റ് പ്രമുഖരിലേക്കും അന്വേഷണം നീങ്ങുമെന്നാണ് സൂചന. അതേസമയ്അം മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ് കണ്ണികളെ കുറിച്ചുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിൽ ഒന്നാം പ്രതിയായ സീരിയൽ നടി അനിഘയെ അനൂപിന് പരിചയപ്പെടുത്തിയ കണ്ണൂർ സ്വദേശിയായ ജംറീൻ ആഷിക്കിനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കൊടിയേരിയുമായി മൂന്ന് മാസത്തിനിടെ അനൂപ് മുഹമ്മദ് 70ലേറെ തവണയാണ് സംസാരിച്ചിട്ടുള്ളത്. ബിനീഷ് കൊടിയേരി സാമ്പത്തിക സഹായം നൽകിയതായും മൊഴിയുണ്ട്. സംവിധായകൻ ഖാലിദ് റഹ്മാൻ 22 തവണ അനൂപുമായി ഫോണില്‍ സംസാരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.