അനുബന്ധ വാര്‍ത്തകള്‍
- 'അഭിനയിച്ചുകൊണ്ടിരിക്കെ പൃഥ്വിരാജ് സിനിമയിൽ നിന്ന് എന്നെ പറഞ്ഞു വിട്ടു, ഇൻസൾട്ട് എന്ന് വേണമെങ്കിൽ പറയാം'; ജോജു ജോർജ്
- അന്ന് മീര ജാസ്മിനൊപ്പം ഡാൻസ് കളിച്ച കുട്ടി! ഇന്ന് തെന്നിന്ത്യയിലെ മികച്ച നായിക
- രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം
- 'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; തഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ
- ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി
റൊമാൻ്റിക് ഹീറോയിൽ നിന്നും മാറാൻ ശ്രമിച്ചതാണ്, എന്നാൽ ലേഡീസ് ഫാൻസിന് അത് ഇഷ്ടമായില്ല, സ്വന്തമായി ഡബ് ചെയ്യാതിരുന്നതും തിരിച്ചടിയായി: ശങ്കർ
Actor Shankar
എന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ഒരു തലൈ രാ?ഗം സിനിമയ്‌ക്കൊന്നും ആദ്യ ദിവസങ്ങളില്‍ ആരും തന്നെയുണ്ടായിരുന്നില്ല. പിന്നീടാണ് സിനിമ ക്ലിക്കായതും ആളുകള്‍ തിയേറ്ററിലേക്ക് എത്തിതുടങ്ങിയതും. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അന്ന് എണ്‍പത് ദിവസത്തോളം തിയേറ്ററില്‍ ഓടിയ സിനിമയാണ്. എന്നാല്‍ അതിന് മുന്‍പ് ജയന്റെ ശരപഞ്ജരം സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ചെറിയ ഡയലോ?ഗും ഉണ്ടായിരുന്നു. അന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയായിരുന്നു. ശരപഞ്ജരത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ചിലരെ പരിചയമുണ്ടായിരുന്നു.
അങ്ങനെയാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. റൊമാന്റിക് ഹീറോ എന്ന ലേബലില്‍ പെട്ടെങ്കിലും ഞാന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറാകാതെ പ്രണയ ചിത്രങ്ങള്‍ മാത്രം ചെയ്ത് നടന്നതല്ല. അത്തരം കഥാപാത്രങ്ങള്‍ മാത്രമെ എനിക്ക് വന്നിരുന്നുള്ളു.
സുഖമോ ദേവി കഴിഞ്ഞശേഷം വേണു നാ?ഗവള്ളിയോട് വ്യത്യസ്തമായ കഥാപാത്രം തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം ചെയ്ത സിനിമയാണ് കിഴക്കുണരും പക്ഷി. സിനിമയിലെ വില്ലന്‍ വേഷം എന്റെ ലീഡീസ് ഫാന്‍സിന് ഇഷ്ടമായില്ല. പുരുഷന്മാര്‍ക്ക് അന്ന് ഇഷ്ടമായിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയ്ക്ക് ശേഷം സ്വന്തമായി ഡബ് ചെയ്യാതിരുന്നത് തെറ്റായി പോയി. അന്നത്തെ തിരക്ക് പിടിച്ച ഷെഡ്യൂള്‍ കാരണം സംഭവിച്ചതാണ്. അന്ന് ചെന്നൈയിലാണ് മലയാള സിനിമയുടെ ഡബ്ബിംഗ് എല്ലാം. ഒരു നടന് ശബ്ദം ഐഡന്റിറ്റിയാണ്. അത് പിന്നീടാണ് തിരിച്ചറിഞ്ഞത്. ശങ്കര്‍ പറഞ്ഞു.