ബോയ്കോട്ട് ക്യാമ്പയിന് പിന്നിൽ ആമിർ ഖാൻ, ലക്ഷ്യം നെഗറ്റീവ് പബ്ലിസിറ്റി: കങ്കണ

അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (13:48 IST)
ലാൽ സിങ് ഛദ്ദയുടെ ബഹിഷ്കരണ ക്യാമ്പയിന് പിന്നിൽ ആമിർഖാൻ തന്നെയാണെന്ന് നടി റണാവത്ത്. തൻ്റെ ബഹിഷ്കരിക്കരുതെന്ന അഭ്യർഥനയുമായി കഴിഞ്ഞ ദിവസം ആമിർ രംഗത്തെത്തിയതിന് പിന്നാലെയാണ് കങ്കണ ആരോപണം ഉന്നയിച്ചത്. ഇക്കൊല്ലം ഹിന്ദിയിൽ നിന്നും ഒരു സിനിമ പോലും വിജയിച്ചില്ലെന്നും ഹോളിവുഡ് ചിത്രത്തിൻ്റെ റീമേയ്ക്കായ ഈ ചിത്രവും വിജയിക്കില്ലെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

റിലീസിന് ഒരുങ്ങുന്ന ലാൽ സിങ് ഛദ്ദയുമായി ബന്ധപ്പെട്ട നെഗറ്റിവിറ്റ് കൊണ്ടുപോകുന്നതിന് പിന്നിൽ മാസ്റ്റർ മൈൻഡായ ആമിർ ഖാൻ തന്നെയാണെന്ന് ഞാൻ കരുതുന്നു. ചില കോമഡി ചിത്രങ്ങൾ ഒഴിച്ചാൽ ഈ വർഷം ബോളിവുഡിൽ നിന്നും ഒരു സിനിമ പോലും വിജയിച്ചിട്ടില്ല. ഇന്ത്യൻ സംസ്കാരത്തോട് ചേർന്ന് നിൽക്കുന്ന തെന്നിന്ത്യൻ ചിത്രങ്ങൾ മാത്രമാണ് വിജയിച്ചത്. അതിനാൽ തന്നെ ഒരു ഹോളിവുഡ് ചിത്രത്തിൻ്റെ റീമേയ്ക്ക് ഇവിടെ വിജയിക്കാൻ സാധ്യതയില്ല.

ഹിന്ദി സിനിമകൾ പ്രേക്ഷകരുടെ മനസ്സ് അറിയണം. അവിടെ ഹിന്ദു,മുസ്ലീം എന്നൊന്നുമില്ല. ആമിർ ഖാൻ ഹിന്ദുഫോബിക് ആയ പികെ എന്ന ചിത്രമെടുത്തു. അല്ലെങ്കിൽ ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന് വിളിച്ച് പറഞ്ഞു. മതവും ഐഡിയോളജിയും ബന്ധിപ്പിക്കുന്നത് ആദ്യം നിർത്തു. മോശം അഭിനയം കൊണ്ടും മോശം സിനിമയായതുകൊണ്ടുമാണ് സിനിമ പരാജയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ കങ്കണ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :