അനുബന്ധ വാര്‍ത്തകള്‍
- താഴെയീ പുല്‍ത്തൊട്ടിലില്‍ രാജരാജന് മയങ്ങുന്നു...
- ഡിസംബര്‍ 25 - കഥയും സത്യവും !
- “ഡിസംബര്‍ മമ്മൂട്ടി ഇങ്ങെടുക്കുവാ” - ആരാധകര്‍ക്ക് ‘ഹാപ്പി ക്രിസ്മസ്’ നല്കാന് മെഗാസ്റ്റാര്‍ !
- ക്രിസ്മസിന് പ്രണവിന് കിട്ടിയ ആദ്യത്തെ ഗിഫ്റ്റ് മമ്മൂട്ടിയുടെ വക; വൈറലായി വീഡിയോ
- ക്രിസ്മസ് ആഘോഷിച്ച് ലോകം; ആഡംബരങ്ങളല്ല മറിച്ച് ദരിദ്രനെ കരുതാനുള്ള മനസ്സാണ് വേണ്ടതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ
പുല്‍ക്കൂട്ടില്‍ പിറന്ന നായകന് !
“കാലിത്തൊഴുത്തില്‍ പിറന്നവനേ, കരുണ നിറഞ്ഞവനേ..”ഇത് ഓര്‍മിപ്പിക്കുന്നതാണ് ക്രിസ്മസ് കാലത്ത് ഒരുക്കപ്പെടുന്ന പുല്ക്കൂടുകള്. ഒരു സത്രത്തില്‍ പോലും സ്ഥലം ലഭിക്കാതെ കാലിത്തൊഴുത്തില്‍ യൌസേപ്പിതാവിന്റെയും കന്യകാമറിയത്തിന്റെയും മകനായി പശുക്കളുടെ മുന്നില്‍ പിറന്നു വിണ ഉണ്ണിയേശുതമ്പുരാന്‍, ആ പൊന്നു തമ്പുരാന്റെ സ്മരണയ്ക്കാണ് ക്രിസ്മസ് ദിനത്തില്‍ പുല്‍ക്കൂട് തീര്‍ക്കുന്നത്.
ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ പുല്ക്കൂടുകള് ജന്മമെടുത്തു തുടങ്ങിയിരുന്നു. എന്നാല്‍ 1223 ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസി ഒരുക്കിയ പുല്ക്കൂടാണ് ഈ ആചാരത്തെ സാര്‍വ്വത്രികമാക്കിയത്. പ്രകൃതി സ്നേഹിയായിരുന്ന വിശുദ്ധ അസീസി ജീവനുള്ള മൃഗങ്ങളുമായിട്ടാണ് പുല്ക്കൂടൊരുക്കിയത്.
പുല്‍ക്കൂട് അതിന്റെ രൂപത്തില്‍ തന്നെ സന്ദേശം വ്യക്തമാക്കിയിരിക്കുകയാണ്. വിനയത്തിന്റെയും എളിമയുടെയും ഈറ്റവും ‘വലിയ’ പ്രതീകങ്ങളാണിവ. ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാവരുടേയും ചെറുരൂപങ്ങള്‍ അണിനിരത്തിയാണ് പുല്‍ക്കൂട് തയ്യാറാക്കുന്നത്.
ഉണ്ണിയേശു, മാതാവ്, യൌസേപ്പിതാവ്, ആട്ടിടയന്മാര്, മാലാഖമാര്‍, ജ്ഞാനികള്‍, ആട്ടിന്‍ കുട്ടി, പശു എന്നിവയുടെ രൂപങ്ങളാണ് പുല്ക്കൂടിന് പ്രധാനമായും ഉപയോഗിക്കുന്നത്. ക്രിസ്മസിന്റെ തലേന്ന് തന്നെ പുല്ലുകളും മരക്കമ്പുകളും ഉപയോഗിച്ച് പുല്‍ക്കൂട് കുട്ടികള്‍ ഭവനങ്ങളിലും ദേവാലയങ്ങളിലും തീര്‍ക്കുന്നു.
ലളിതമായ പുല്‍ക്കൂടുകളും അല്പം ആര്‍ഭാടമായ പുല്‍ക്കൂടുകളും ഉണ്ട്. വലിയ പുല്ക്കൂടുകളില് മലകളും, കുളങ്ങളും, അരുവികളും ഒക്കെ കാണും. പ്ലാസ്റ്റിക് പുല്ക്കൂടുകള് ഇപ്പോള്‍ വിപണിയില്‍ ലഭിക്കാനുണ്ട്.
അടുത്ത ലേഖനം