ജൂണ്‍ 13 അന്തോണീസ്‌ പുണ്യവാളന്റെ തിരുനാള്‍

മെര്‍ലിന്‍ എന്‍.

WEBDUNIA|
പാദുവയിലെ അന്തോണി പുണ്യവാളന്‍ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ശക്തിയാണ്‌. നഷ്ടപ്പെട്ടതെന്തും - സാധനങ്ങളാകട്ടെ, മനസ്സമാധാനമാകട്ടെ, ധൈര്യമാകട്ടെ എന്തും വീണ്ടെടുക്കാനും തിരിച്ചു നല്‍കാനും ആ പുണ്യാത്മാവ്‌ സഹായമേകുന്നു.

യേശുവിനെ അതേപടി പകര്‍ത്തിയ ആത്മീയ തേജസാണ്‌ സെന്റ്‌ ആന്റണി. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ 1195ല്‍ ജനിച്ച അദ്ദേഹം 36-ാ‍ം വയസ്സില്‍ കാലം ചെയ്തു - 1231 ജൂണ്‍ 13ന്‌. അദ്ദേഹത്തിന്റെ തിരുനാള്‍ ജൂണ്‍ 13ന്‌ ആചരിക്കുന്നു.

സെന്റ്‌ ആന്റണി ഓഫ്‌ ലിസ്ബണ്‍ എന്ന പേരില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനാക്കി. മരിച്ച്‌ ഒരു കൊല്ലം തികയുന്നതിന്‌ മുമ്പ്‌ വാഴ്ത്തപ്പെട്ട രണ്ടു പേരില്‍ ഒരാളാണ്‌ സെന്റ്‌ ആന്റണി.

1232 മെയ്‌ 30ന്‌ ഒമ്പതാം പീയുസ്‌ മാര്‍പ്പാപ്പ (ഗ്രിഗോറി) ഇദ്ദേഹത്തെ വിശുദ്ധനെന്ന്‌ പ്രഖ്യാപിച്ചു.

പാവപ്പെട്ടവരും മത്സ്യത്തൊഴിലാളികളും ഏറ്റവും കൂടുതല്‍ ആരാധിക്കുന്നത്‌ വിശുദ്ധ അന്തോണിസിനെയാണ്‌.

വിശുദ്ധ അന്തോനീസിന്റെ ജ്ഞാനസ്നാന നാമം ഫെര്‍ഡിനന്റ്‌ എന്നായിരുന്നു. 17-ാ‍ം വയസ്സില്‍ ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്ന ഇദ്ദേഹം അവിടുത്തെ സന്യാസികളെ ശുശ്രൂഷിച്ചു.

വധിക്കപ്പെട്ട്‌ രക്തസാക്ഷികളായ അഞ്ച്‌ ഫ്രാന്‍സിസ്കന്‍ സന്യാസികളെ അ അദ്ദേഹം സഭയില്‍ ചേര്‍ന്നത്‌. ഈ സഭയില്‍ വച്ചാണ്‌ അദ്ദേഹം അന്തോനീസ്‌ എന്ന നാമം സ്വീകരിച്ചത്‌.

25-ാ‍ം വയസ്സില്‍ അന്തോനീസ്‌ വൈദികനായി. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ട ധാരാളം പേര്‍ക്ക്‌ മാനസാന്തരം ഉണ്ടാവുകയും ഇദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍ വഴി ഒട്ടേറെ അത്ഭുത സിദ്ധികള്‍ സംഭവിക്കുകയും ചെയ്തു.

ഇദ്ദേഹം പല ഭാഷകള്‍ സംസാരിക്കുകയും ഒരേ സമയത്ത്‌ രണ്ട്‌ സ്ഥലങ്ങളില്‍ സന്നിഹിതരാവുകയും ചെയ്തിരുന്നു.

വയ്ക്കാ ധര്‍മ്മവും ഇടുന്നു. ചൊവ്വാഴ്ച തോറും ഈ പുണ്യവാന്റെ പീഠത്തിങ്കല്‍ കര്‍മ്മങ്ങള്‍ നടത്തുകയും ചെയ്യുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :