റാഫി യേശുദാസിന്‍റെ ഓര്‍മ്മയില്‍

WEBDUNIA|

മുഹമ്മദ് റാഫിയുടെ ഏറ്റവും വലിയ ആരാധകനായിരുന്നു യേശുദാസ്.ച്ഛെറുപ്പത്തില്‍ എത്രയോ റഫി ഗാനങ്ങള്‍ അദ്ദേഹം പാടി നടന്നു.റഫിയെകുറിച്ചുള്‍ല ഓര്‍മ്മകള്‍ അദ്ദേഹം പങ്കു വയ്ക്കുന്നു.

1970 കളുടെ അവസാനമാണ് റാഫിയോടൊപ്പം ഒരു ഗാനം പാടാന്‍ എനിക്ക് ക്ഷണം ലഭിച്ചത്. രവീന്ദ്രജയ്ന്‍ ആയിരുന്നു സംഗീത സംവിധായകന്‍. റിഹേഴ്സല്‍ സമയത്ത് റാഫിയുടെ ഓരോ ചലനവും കൗതുകത്തോടെ ഞാന്‍ നോക്കി നിന്നു. വര്‍ഷങ്ങളായി ഞാന്‍ ആരാധിച്ചുപോന്ന ഗായകന്‍ തോട്ടുമുന്നിലിരിക്കുമ്പോള്‍ എങ്ങനെ ആഹ്ളാദം അടക്കിവയ്കാനാവും.

റിഹേഴ്സല്‍ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അക്കാര്യം ഞാനറിയുന്നത്. ഗാനത്തില്‍ എനിക്ക് പാടാന്‍ വച്ചിരുന്ന ഗാനം മന്നാഡേയെക്കൊണ്ട് പാടിക്കാന്‍ നിര്‍മ്മാതാവ് നിര്‍ദ്ദേശിച്ചിരിക്കുന്നു. ശബ്ദ സാമ്യം കാരണമാണത്രേ റാഫി സാഹിബിനെയും എന്നെയും ഒരുമിച്ച് പാടിക്കേണ്ടെന്ന് നിശ്ചയിച്ചത്.

ഒരര്‍ത്ഥത്തില്‍ അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. റാഫി സാഹിബിന്‍റെ ശബ്ദവുമായി സാമ്യമുണ്ടാവുക എന്നതുതന്നെ ആഹ്ളാദദായകമല്ലേ?




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :