മധു തിരിഞ്ഞുനോക്കുമ്പോള്‍

WEBDUNIA|
ഹിന്ദി പഠിപ്പിക്കുന്ന കോളജ-് അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നതിനിടെ സിനിമയില്‍ അഭിനയിക്കാനെത്തി. തുടക്കത്തില്‍ അല്‍പമൊക്കെ പതറിപ്പോയ മധുവിനോട് തനിക്കീ വാദ്ധ്യാരു പണി കളഞ്ഞ് ഇങ്ങോട്ടു പോരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ എന്ന് സത്യന്‍ കളിയാക്കാറുണ്ടായിരുന്നു. സത്യന്‍ അഭിനയിച്ചിരുന്ന മണവാട്ടിയിലും അമ്മയെക്കാണാനിലും മധു മികച്ച അഭിനയം കാഴ്ചവച്ചു.
തിരുവനന്തപുരം മേയറായിരുന്ന ആര്‍. പരമേശ്വരന്‍ പിള്ളയുടേയും തങ്കമ്മ (കമലമ്മ) യുടെയും മൂത്തമകനായി 1933 ലാണ് മധുവിന്‍റെ ജ-നനം. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്നായിരുന്നു ബിരുദം. തിരുവനന്തപുരം എം.ജി.കോളജില്‍ ഹിന്ദി അദ്ധ്യാപകനായി.

രാമുകാര്യാട്ടിന്‍റെ മൂടുപടമാണ് ആദ്യ ചിത്രം. പക്ഷെ കെ.എം.പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പ്പാടുകളാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത് -1963 ല്‍. മാധവന്‍ നായര്‍ക്ക് മധു എന്ന ചുരുക്കപ്പേര് സമ്മാനിച്ചത് പി.ഭാസ്കരനാണ്.

ചെമ്മീന്‍, ഭാര്‍ഗ്ഗവീ നിലയം, അശ്വമേഥം, തുലാഭാരം, ഓളവും തീരവും, തുറക്കാത്ത വാതില്‍, പ്രിയ, ഉമ്മാച്ചു, യുദ്ധകാണ്ഡം, വിത്തുകള്‍, ഏണിപ്പടികള്‍, കറുത്ത പൗര്‍ണമി, ചെണ്ട, നഖങ്ങള്‍ തുടങ്ങി 200 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിന്ദൂരച്ചെപ്പ്, പ്രിയ, മാന്യശ്രീ വിശ്വാമിത്രന്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

പ്രിയ (1970), സിന്ദൂരച്ചെപ്പ് (1971) എന്നീ ചിത്രങ്ങള്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്.

വെള്ളൈക്കടവില്‍ മധു ഉമാ സ്റ്റുഡിയോ തുടങ്ങി. മലയാള സിനിമയെ മദ്രാസില്‍ നിന്നും പറിച്ചു നടാന്‍ ശ്രമിച്ചുവെങ്കിലും ആ ശ്രമം പാളിപ്പോയി. ഇന്നത് ഏഷ്യാനെറ്റിന്‍റെ സ്റ്റുഡിയോ ആയി മാറി. വെള്ളൈക്കടവില്‍ മധുവിന് ഇപ്പോഴും സ്ഥലമുണ്ട്.

ബേക്കര്‍ മാതൃകയില്‍ പണിത വിശാലമായൊരു കെട്ടിടവുമുണ്ട്. ഇവിടെ നാടക പ്രവര്‍ത്തനങ്ങളും ചര്‍ച്ചയും ക്യാമ്പുകളും ഒക്കെ നടത്തി ശേഷിച്ച കാലം കഴിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :