പ്രേംജി അരങ്ങൊഴിഞ്നിട്ട് 10 വര്‍ഷം

WEBDUNIA|

അറുപതിലധികം സിനിമകളില്‍ വേഷമിട്ടിട്ടും. പിറവി എന്ന ഒറ്റചിത്രം കൊണ്ട് ഇന്ത്യന്‍ സൗഹൃദയത്വത്തിന്‍റെ താളമായി മാറിയ നടനായിരുന്നു പ്രേംജി.

നാടകത്തിലും സിനിമയിലും പുതിയ പാത വെട്ടിത്തെളിച്ചുകൊണ്ട് കാലത്തിനപ്പുറത്തേക്ക് നടന്നുപോയ ആ മഹാപ്രതിഭയുടെ അഞ്ചാം ചരമവാര്‍ഷികദിനമാണ് ഓഗസ്റ്റ് 10.

1908 സെപ്റ്റംബര്‍ 23ന് പൊന്നാനിയിലാണ് പ്രേംജി ജനിച്ചത്. യഥാര്‍ത്ഥപേര്: എം.പി ഭട്ടതിരിപ്പാട്. 19--ാം വയസ്സില്‍ മംഗളോദയത്തില്‍ പ്രൂഫ് റീഡറായി വി.ടി. ഭട്ടതിരിപ്പാടിന്‍റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി.

പിന്നീട് എം.ആര്‍.ബിയുടെ മറക്കുടക്കുള്ളിലെ മഹാനഗരം, മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിയുടെ അപ്ഫന്‍റെ മകള്‍, ചെറുകാടിന്‍റെ നമ്മളൊന്ന്, സ്നേഹബന്ധങ്ങള്‍, പി.ആര്‍. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളില്‍ അഭിനയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :