ചിറകറ്റ ഒരു പക്ഷിയെപ്പോലെ ശ്രീനാഥ്‌

രവിശങ്കര്‍

PRO
എന്നാല്‍ മുമ്പ്‌ പറഞ്ഞതുപോലെ, സ്നേഹം നിറഞ്ഞ മുഖം ശ്രീനാഥിനെ വില്ലന്‍ വേഷങ്ങളില്‍ തുടരുന്നതിന്‌ തടസമായി. മൂന്നാം മുറ, എഴുതാപ്പുറങ്ങള്‍, സര്‍വ്വകലാശാല, വ്രതം തുടങ്ങിയ ചിത്രങ്ങളും ആ കാലഘട്ടത്തില്‍ ശ്രീനാഥിന്റെ പ്രധാനപ്പെട്ട സിനിമകളാണ്‌.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സുഹൃത്തായി നിരവധി സിനിമകളില്‍ ശ്രീനാഥ്‌ വേഷമിട്ടു. ആഗസ്റ്റ്‌ ഒന്നില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുറ്റാന്വേഷകന്റെ അടുത്ത സുഹൃത്താണ്‌ ശ്രീനാഥ്‌. കിരീടത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന്‌ എന്തും തുറന്നുപറയാന്‍ കഴിയുന്ന ഉത്തമസുഹൃത്ത്‌ കേശവനായി ശ്രീനാഥ്‌ തിളങ്ങി.ചെങ്കോലിലും ഈ കഥാപാത്രം ആവര്‍ത്തിച്ചു.

ദേവാസുരത്തിലും മോഹന്‍ലാലിന്റെ ചങ്ങാതിയായി വേഷമിട്ടു. തൂവല്‍ക്കൊട്ടരത്തില്‍ ജയറാമിന്റെയും മേഘമല്‍ഹാറില്‍ ബിജു മേനോന്റെയും സുഹൃത്തായി.

ജീവിതത്തില്‍ ആരോടും പിണങ്ങാന്‍ കഴിയാത്ത, ആവശ്യത്തിലേറെ സെന്റിമെന്റലായ മ൹ഷ്യനായിരുന്നു ശ്രീനാഥ്‌. ശാന്തികൃഷ്ണയുമായുള്ള വിവാഹജീവിതത്തിലെ താളപ്പിഴകള്‍ അദ്ദേഹത്തിന്റെ അമിതമായ സെന്റിമെന്റല്‍ ചിന്തകളുടെ ഫലമായിരുന്നു എന്നാണ്‌ മനസിലാക്കാന്‍ കഴിയുന്നത്‌.

ആദ്യ വിവാഹം പരാജയപ്പെട്ടതിന്‌ ശേഷം മറ്റൊരു വിവാഹം കഴിച്ച ശ്രീനാഥ്‌ സംതൃപ്തമായ കുടുംബജീവിതമാണ്‌ നയിച്ചുവന്നിരുന്നത്‌. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ സീരിയലുകളില്‍ ശ്രീനാഥിന്‌ അവസരങ്ങളുടെ പ്രവഹമായിരുന്നു. കഴിഞ്ഞ പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായി ആറ്റിങ്ങലില്‍ നിന്നും മത്സരിച്ചിരുന്നു. പൊതുജീവിതത്തില്‍ കൂടുതല്‍ സജീവമായി ഇടപെടാ൹ള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീനാഥിനെ പ്രേരിപ്പിച്ചത്‌.

ബിഗ്സ്ക്രീനില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട്‌ മടങ്ങിയെത്തണമെന്ന്‌ ശ്രീനാഥ്‌ മോഹിച്ചിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ശിക്കാറില്‍ നല്ലൊരു കഥാപാത്രം തേടിയെത്തിയപ്പോള്‍ ശ്രീനാഥ്‌ അതിയായി ആഹ്ലാദിച്ചു. 'ഞാന്‍ ഒരു റീ എന്‍ട്രി നടത്തുകയാണ്‌' എന്ന്‌ അടുത്ത സുഹൃത്തക്കളെയൊക്കെ വളരെ ആഹ്ലാദത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ വിളിച്ചുപറഞ്ഞു. ഇതിനായി കോതമംഗലത്ത്‌ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു.

ശിക്കാറിലെ അവസരം നഷ്ടപ്പെടുകയോ കഥാപാത്രത്തിന്റെ പ്രധാന്യത്തില്‍ വന്ന കുറവോ, എന്താണെനറിയില്ല ശ്രീനാഥിന്റെ മനസ്‌ വല്ലാതെ ഉലഞ്ഞിരുന്നു എന്നാണ്‌ റിപ്പോര്‍ട്ടുകളില്‍ നിന്ന്‌ മനസിലാക്കാന്‍ കഴിയുന്നത്‌. കഴിഞ്ഞ രണ്ടു ദിവസമായി ഹോട്ടലിലെ മുറിയില്‍ നിന്ന്‌ അദ്ദേഹം പുറത്തിറങ്ങിയില്ല. മനസ്‌ ഏറെ കലുഷിതമായ ഏതോ മുഹൂര്‍ത്തത്തില്‍ ഈ ജീവിതത്തില്‍ നിന്ന്‌ പറന്നകലാ൹ള്ള തീരുമാനം അദ്ദേഹം നടപ്പക്കിയെന്നുവേണം കരുതാന്‍.

WEBDUNIA|
ചിറകറ്റ പക്ഷിക്ക്‌ ചിറകുമായി ആരും പിറകേ വരാത്ത ലോകത്തിലേക്ക്‌ അദ്ദേഹം പൊയ്ക്കഴിഞ്ഞു. ഒരു നല്ല കലാകാരന്റെ, നല്ല മ൹ഷ്യന്റെ ഇല്ലാതാകല്‍. മലയാള സിനിമയില്‍ ശ്രീനാഥിന്റെ അഭാവം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഒരുപോലെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :