അനുബന്ധ വാര്‍ത്തകള്‍
- വീട്ടിലെ കറണ്ട് ബില്ല് അടയ്ക്കാൻ പോലും ബുദ്ധിമുട്ടി, സിനിമയിൽ അഭിനയിച്ചത് ജീവിയ്ക്കാൻവേണ്ടിയെന്ന് ശ്രീശാന്ത്
- ഇനി മുതൽ സ്വതന്ത്രസംവിധായകൻ ഇഷ്ടമുള്ള പ്ലാറ്റ്ഫോമിൽ സിനിമ പ്രദർശിപ്പിക്കും, തുറന്നടിച്ച് ലിജോ ജോസ് പെല്ലിശ്ശേരി
- 'ചാരം ആണെന്ന് കരുതി ചികയാൻ നിൽക്കേണ്ട' - സുരേഷ് ഗോപി ചിത്രം കാവലിൻറെ ടീസർ
- സുശാന്തിന്റെ അവസാന ചിത്രം 'ദില്‍ ബേച്ചാരാ' ജൂലൈ 24ന് ഓണ്‍ലൈന്‍ റിലീസിന്
- ഏഴുമാസം ഗര്‍ഭിണിയായ ഹിന്ദു സ്ത്രീയെ വയര്‍ വെട്ടിപ്പൊളിച്ചു കൊന്നു; വാരിയംകുന്നത്തിനെ പടമാക്കുമ്പോള് ഈ ഭ്രാന്തനെയാണോ അവതരിപ്പിക്കുന്നതെന്ന് ഡോ. കെഎസ് രാധാകൃഷ്ണന്
അഭിനയജീവിതത്തില്‍ വല്ലാത്തൊരു ശൂന്യത തോന്നി, ഇതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടു: അശോകൻ
അഭിനയജീവിതത്തിലെ തുടക്ക കാലത്ത് തന്നെ കലാമൂല്യമുള്ള സിനിമകളുടെ ഭാഗമായ നടനാണ് അശോകൻ. എൺപതുകളിലെ മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന അശോകൻ തൊണ്ണൂറുകൾ എത്തിയപ്പോൾ പതിയെ ചെറിയ വേഷങ്ങളിൽ ഒതുങ്ങി തുടങ്ങി. ഇതിനെക്കുറിച്ച് തുറന്നു പറയുകയാണ് അശോകൻ.
അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് പോലും ആരോടും ചാൻസ് ചോദിച്ചിരുന്നില്ല. 1978ൽ പുറത്തിറങ്ങിയ പത്മരാജന്റെ പെരുവഴിയമ്പലത്തിലൂടെയാണ് സിനിമയിലെത്തിയത്. അന്നുമുതൽ കരുത്തുള്ളതും വ്യത്യസ്തമായ കഥാപാത്രങ്ങൾ മാത്രമായിരുന്നു ചെയ്തിരുന്നതെന്ന് അശോകൻ പറയുന്നു. യവനിക, ഇടവേള, അനന്തരം, തൂവാനത്തുമ്പികള്‍, ഒരിടത്തൊരു ഫയല്‍വാന്‍ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു.
തൊണ്ണൂറുകള്‍ക്ക് ശേഷം അഭിനയ ജീവിതത്തില്‍ വല്ലാത്തൊരു ശൂന്യത തോന്നി. പിന്നീട് ചെറിയ റോളുകളില്‍ ഒതുങ്ങി. അതിനെ അതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അൽപ്പം പ്രയാസപ്പെട്ടു. താരതമ്യേന മോശമില്ലാത്ത സാമ്പത്തിക ചുറ്റുപാട് ഉള്ളതുകൊണ്ട് പിടിച്ചുനിന്നു എന്നും അശോകൻ പറയുന്നു.