പ്രധാന താള്‍ > ആത്മീയം > മതം > ലേഖനം > പ്രവാചകവൈദ്യവും ചികിത്സാ രീതികളും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രവാചകവൈദ്യവും ചികിത്സാ രീതികളും
ഇസഹാക്ക്
WD
ഡഗ്ലാസ്‌ ഗുഥ്‌രി തന്‍റെ 'എ ഹിസ്റ്ററി ഓഫ്‌ മെഡിസിനില്‍' അഭിപ്രായപ്പെടുന്നത്‌ മുഹമ്മദ്‌ നബിയുടെ വചനങ്ങളാണ്‌ വൈദ്യമേഖലയില്‍ വന്‍പുരോഗതി കൈവരിക്കാന്‍ മധ്യകാലഘട്ടത്തിലെ മുസ്ലിം ഭിഷഗ്വരന്മാര്‍ക്ക്‌ പ്രേരണയായത്‌ എന്നാണ്‌. രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക എന്നത്‌ ഒരു വ്യക്തിക്ക്‌ മറ്റൊരു വ്യക്തിയോടുള്ള ആറു കടപ്പാടുകളില്‍ ഒന്നായാണ്‌ മുഹമ്മദ് നബി എണ്ണിയിരിക്കുന്നത്‌.

രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ ശരിയായ വൈദ്യോപദേശം തേടാനും മുഹമ്മദ് നബി രോഗികളോട്‌ ആവശ്യപ്പെടുക പതിവായിരുന്നു.

രോഗികളെ ശ്രദ്ധയോടെ പരിചരിക്കണമെന്ന്‌ നബി വൈദ്യന്മാരെ ഉപദേശിക്കാറുണ്ടായിരുന്നു. ഔഷധ പ്രയോഗത്തില്‍ വൈദഗ്ധ്യമുള്ളവര്‍ മാത്രമേ ചികിത്സിക്കാവൂ എന്നും നബി ഉപദേശിച്ചിരുന്നു. നബി പല രോഗങ്ങള്‍ക്കും ചികിത്സ നിര്‍ദേശിക്കുകയുണ്ടായിട്ടുണ്ട്‌. തേന്‍, സുന്നാമാക്കി, കാരക്ക, ഒലീവ്‌, കരിഞ്ചീരകം, ഉലുവ, കറിവേപ്പ്‌, ഇഞ്ചി, കുങ്കുമം, പെരിഞ്ചീരകം, കറ്റുവാഴ തുടങ്ങിയവ നബി നിര്‍ദേശിച്ച ഔഷധങ്ങളില്‍ പെടുന്നു.

പ്ലേഗ്‌ ബാധിച്ച സ്ഥലത്തേക്ക്‌ പോകരുതെന്നും പ്ലേഗ്‌ ബാധിച്ച സ്ഥലത്തു നിന്ന്‌ മറ്റു നാടുകളിലേക്ക്‌ ഓടിപ്പോകരുതെന്നുമുള്ള പ്രവാചകന്‍റെ ഉപദേശം സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള ശാസ്ത്രീയമായ മുന്‍കരുതലിനെ സൂചിപ്പിക്കുന്നു. രോഗങ്ങളെക്കുറിച്ച്‌ അറബികള്‍ വെച്ചുപുലര്‍ത്തിയിരുന്ന അന്ധവിശ്വാസങ്ങളെ പ്രവാചകന്‍ തിരുത്തി. പുതിയൊരു വൈദ്യശാസ്ത്ര വിപ്ലവത്തിന്‌ ഇതുവഴി പ്രവാചകന്‍ തുടക്കം കുറിച്ചു.
<< 1 | 2 
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഖുര്‍ആനും വൈദ്യശാസ്ത്രവും
ഹിജ്‌റ കലണ്ടറും പുതുവര്‍ഷവും
മുഹറം, അല്ലാഹുവിന്‍റെ മാസം
കുഞ്ഞു രക്തസാക്ഷികളുടെ തിരുനാള്‍
ഏകാദശിയുടെ കഥ
ഗുരുവായൂര്‍ ഏകാദശി