ലേഖനങ്ങള്‍ | പുസ്തക നിരൂപണം | രചന
പ്രധാന താള്‍ » മറ്റുള്ളവ » സാഹിത്യം (Malayalam Literature )
 
കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധത്തേക്കുറിച്ച് കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ നിശബ്ദത പാലിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ നിശബ്ദത വെടിഞ്ഞ് ഇടതുസാംസ്കാരിക പ്രവര്‍ത്തകര്‍ സി പി എമ്മിനെതിരെ ശബ്ദമുയര്‍ത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എഴുത്തുകാരിയായും സൗത്ത് ഗ്രാമീണ്‍ബാങ്ക് ജീവനക്കാരിയുമായ കെ പി സുധീര ഇടതുപക്ഷ ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് രാജിവച്ചു. ചന്ദ്രശേഖരന്‍റെ വധത്തില്‍ പ്രതിഷേധിച്ചാണ് സുധീര രാജി നല്‍കിയത്. വടകരയില്‍ കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല അക്രമരാഷ്ട്രീയത്തിനെതിരെ നടത്തുന്ന ഉപവാസ സമരവേദിയില്‍ എത്തിയാണ് സുധീര രാജി പ്രഖ്യാപിച്ചത്.
 
 
 
 
ഒരു കുട്ടിയുടെ സ്വയം പറച്ചിലുകളുടെ ചാരുതയാണ് മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകളില്‍ പലപ്പോഴും നിറയുന്നത്. പറയാന്‍ തോന്നുന്നത് അങ്ങനങ്ങ് പറയും. അതില്‍ കുട്ടിത്തമുണ്ടാകും. ഗ്രാമീണതയുണ്ടാകും. ഇവയുടെയൊക്കെ നിഷ്കളങ്കത കവിതയില്‍ കവിഞ്ഞുമറിയും. ആഘോഷമായി കൌമാര പ്രണയങ്ങളുടെ തീക്ഷ്ണതയുണ്ടാകും. നില്‍പ്പുതറ മറക്കാത്ത പ്രണയങ്ങളായിരിക്കും എന്ന പ്രത്യേകതയുമുണ്ട്. മോഹനകൃഷ്ണന്‍ കാലടിയുടെ കവിതകളെ വായനക്കാര്‍ ഇഷ്ടപ്പെടുന്നതും ഇതൊക്കെ കൊണ്ടുതന്നെ. കൃതൃമത്ത്വത്തിന്റെയോ പാണ്ഡിത്വത്തിന്റെയോ യാതൊരു ഭാരവുമില്ലാതെ റെയിന്‍ ‌കോട്ട് എന്ന കവിതാസമാഹാരത്തിലെ പ്രണയ കവിതകളും വായനക്കാരോട് കൂട്ടുകൂടുന്നു; ഒരു വിതയില്‍ പറയുന്നതുപോലെ- ‘മറ്റൊന്നുമല്ല, മറ്റൊന്നുമല്ല; നിന്നെയെനിക്കിഷ്ടമാണ്’.
 
 
 
മുഖത്ത് എണ്ണ തേക്കുന്നവരെ ഹിമയ്ക്ക് ഇഷ്ടമല്ല. തല വരെ പുതപ്പുമൂടി കിടക്കുന്നവരെ ഇഷ്ടമല്ല. കാര്‍ക്കിച്ചു തുപ്പുന്നവരെയും ഇഷ്ടമല്ല. നിങ്ങള് പറയുന്ന ഏത് കോന്തനെ വേണെങ്കിലും കെട്ടാം. നാലാം ക്ലാസും ഗുസ്തിയായാലും ഫുള്‍ടൈം പാമ്പായാലും പ്രശ്നമില്ല. പക്ഷെ ഈ പറഞ്ഞ എനങ്ങള് വേണ്ട.