വിവാദങ്ങള്‍ക്ക് ഒരു ഗൃഹപാഠം

WEBDUNIA|
സര്‍ഗോത്സവത്തിന്‍റെ നിറഞ്ഞാട്ടം പ്രത്യക്ഷമാകാത്ത ഒരു വര്‍ഷമായിരുന്നു 2008. എന്നാല്‍ വിവാദങ്ങള്‍ക്ക് ഒരു കുറവുമുണ്ടായില്ല. സര്‍ഗ ചൈതന്യം നിറഞ്ഞ് നില്‍ക്കുന്ന കൃതികള്‍ക്കുപരിയായി ആത്‌മരതികളുടെയും ആത്‌മകഥകളുടെയും തള്ളിക്കയറ്റം തന്നെ ഇക്കുറിയുണ്ടായി. സാഹിത്യം കഴിഞ്ഞാല്‍ വിപണി കീഴടിക്കിയത് കോര്‍പ്പറേറ്റ് വിജയ മന്ത്രങ്ങള്‍ അടങ്ങിയ പുസ്തകങ്ങളായിരുന്നു. ഇത്തരം പുസ്തകങ്ങള്‍ക്ക് നല്ല ചിലവ് ഉണ്ടെന്നാണ് പല പ്രസാധകരും അഭിപ്രായപ്പെടുന്നത്. പുസ്തകങ്ങളെക്കാള്‍ ഇക്കുറി സാഹിത്യലോകത്തെ സജീവമാക്കിയത് വിവാദങ്ങള്‍ തന്നെയായിരുന്നു.

ഡി സി ബുക്സ് പ്രസിദ്ധീകരണമായ പച്ചക്കുതിര മാസികയില്‍ കേരള സാഹിത്യ അക്കാഡമി ചെയര്‍മാനും പ്രശസ്ത സാഹിത്യകാരനുമായ എം. മുകുന്ദന്‍ നടത്തിയ പ്രസ്താവനകളാണ് 2008ല്‍ സാഹിത്യലോകത്തും രാഷ്ട്രീയ രംഗത്തും ഏറെ കോലാ‍ഹലങ്ങള്‍ സൃഷ്‌ടിച്ചത്. പച്ചക്കുതിരയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനെ “കാലഹരണപ്പെട്ട പുണ്യവാളന്‍“ എന്ന് മുകുന്ദന്‍ വിശേഷിപ്പിച്ചതാണ് ചെയ്തതാണ് കോലാഹലങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കാലഹരണപ്പെട്ട ചിന്താധാരകളാണ്‌ വി എസ്‌ പിന്തുടരുന്നത്‌. അന്ധതയും അതിവൈകാരികതയും ബാധിച്ച അനുയായികളില്‍ നിന്ന്‌ വി എസ്‌ രക്ഷപ്പെടണമെന്നും മുകുന്ദന്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു‌‌. കാലഘട്ടത്തിന്‍റെ നേതാവായി ഈ അഭിമുഖത്തില്‍ മുകുന്ദന്‍ വിലയിരുത്തിയത് പിണറായി വിജയനെയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :