ഓണം ബം‌പര്‍; സര്‍ക്കാരിനു 50 കോടി ലാഭം, റെക്കോര്‍ഡ് ലാഭത്തിനു കാരണമിത്

ഓണം ബം‌പര്‍: സര്‍ക്കാരിനു ലാഭം

aparna| Last Modified ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (12:09 IST)
ഇത്തവണത്തെ ഓണം ബം‌പര്‍ സംസ്ഥാന സര്‍ക്കാരിനു 50 കോടി രൂപ ലാഭമുണ്ടാക്കി. ഓണം ബം‌പര്‍ ഭാഗ്യവാനു 10 കോടി ലഭിച്ചപ്പോള്‍ സര്‍ക്കാരിനു ലഭിച്ചത് 50 കോടിയോളം രൂപയാണെന്നതും ശ്രദ്ദേയമാണ്. റെക്കോര്‍ഡ് കളക്ഷന്‍ നേട്ടമാണ് സര്‍ക്കാരിനു ലഭിച്ചത്.

90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും 65 ലക്ഷം ടിക്കറ്റുകളേ അടിച്ചിറക്കിയുള്ളു. അതും മൂന്നു ഘട്ടങ്ങളിലായി. അച്ചടിച്ച ടിക്കറ്റുകള്‍ എല്ലാം വിറ്റുതീരുകയും ചെയ്തു. സംസ്ഥാന ലോട്ടറിയുടെ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള സമ്മാനവും ടിക്കറ്റുമാണ് ഇത്തവണത്തെ റെക്കോർഡ് ലാഭത്തിനു കാരണം.

12% ജിഎസ്ടി അടക്കം 250 രൂപയായിരുന്നു ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ മുഖവില. വിറ്റുവരവായി ആകെ കിട്ടിയത് 145 കോടി രൂപ. അച്ചടി, സർക്കാർ ഫണ്ടിലേക്കുള്ള കൈമാറ്റം, 12% ജിഎസ്ടി തുടങ്ങിയ വകയിലാണു ബാക്കി ചെലവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :