അനുബന്ധ വാര്‍ത്തകള്‍
- 105 പോയന്റ് നഷ്ടത്തിൽ സെൻസെക്സ് ക്ലോസ് ചെയ്തു, അദാനി ഗ്രീനിൽ 6% നേട്ടം
- ബാങ്ക്, മെറ്റൽ ഓഹരികളിൽ സമ്മർദ്ദം: അവസാന മണിക്കൂറിൽ സെൻസെക്സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
- റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ അയവ്: 1736 പോയന്റ് തിരിച്ച് പിടിച്ച് സെൻസെക്സ്
- യുദ്ധഭീതിയിൽ യൂറോപ്പ്, എണ്ണവില സർവകാല റെക്കോർഡിൽ: കുരുതിക്കളമായി ഓഹരിവിപണി
- യുഎസിലെ പണപ്പെരുപ്പം: സെൻസെക്സിൽ നഷ്ടമായത് 773 പോയന്റ്, ഐടി സ്റ്റോക്കുകളിൽ തകർച്ച
യുദ്ധഭീതി വിട്ടൊഴിയാതെ വിപണി, മൂന്നാം ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു
മൂന്നാം ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഫാർമ, റിയാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
സെന്‍സെക്സ് 59.04 പോയന്റ് താഴ്ന്ന് 57,832.97ലും നിഫ്റ്റി 28.30 പോയന്റ് നഷ്ടത്തില്‍ 17,276.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യ-യുക്രെയ്ൻ സംഘർഷം തുടരുന്നതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്.യുറോപ്യന്‍, ഏഷ്യന്‍ സൂചികകളും നഷ്ടത്തിലായിരുന്നു.
സെക്ടറല്‍ സൂചികകളില്‍ ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ് ഒഴികെയുള്ളവ നഷ്ടംനേരിട്ടു. ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനംവീതം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.