അനുബന്ധ വാര്‍ത്തകള്‍
- ഐടി പൊതുമേഖല ബാങ്ക് ഓഹരികളിൽ തകർച്ച, സെൻസെക്സിൽ 389 പോയൻ്റ് നഷ്ടം
- ആദ്യമായി 63,000 പിന്നിട്ട് സെൻസെക്സ്, നിഫ്റ്റി 18,750 കടന്നു
- പുതിയ ഉയരങ്ങളിലേക്ക് ഓഹരിവിപണി, നിഫ്റ്റി 18,500ലേയ്ക്ക്
- ജ്യോതിക ബോളിവുഡിലേക്ക്,'ശ്രീ' ചിത്രീകരണം ഉടന്‍ ആരംഭിക്കും
- വ്യാജ റിവ്യൂ നൽകി സാധനങ്ങൾ വിറ്റഴിക്കേണ്ട, ഇ കൊമേഴ്സ് സൈറ്റുകൾക്ക് മൂക്കയറിടാൻ കേന്ദ്രം
ഐടിയിൽ നഷ്ടം തുടരുന്നു, സെൻസെക്സ് 879 പോയിൻ്റ് ഇടിഞ്ഞു, നിഫ്റ്റി 18,400ന് സമീപം
വിവിധ മേഖലകളിലെ ഓഹരികളിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങിയതോടെ ഓഹരിവിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 879 പോയൻ്റ് ഇടിഞ്ഞ് 61,799 ലും നിഫ്റ്റി 245 പോയിന്റ് അല്ലെങ്കിൽ 1.32 ശതമാനം ഇടിഞ്ഞ് 18,415 ലും വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫെഡറൽ റിസർവ് 2023 അവസാനത്തോടെ പലിശനിരക്ക് 5 ശതമാനത്തിന് മുകളിലായിരിക്കുമെന്ന് സൂചന നൽകിയതോടെ നിക്ഷേപകർ കരുതലെടുത്തത് വിപണിയിൽ പ്രതിഫലിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.05 ശതമാനം ഇടിഞ്ഞപ്പോൾ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.6 ശതമാനം ഇടിഞ്ഞു. ഐടി സൂചിക 2 ശതമാനത്തിലധികവും പിഎസ്‌യു ബാങ്ക് സൂചിക 1.88 ശതമാനവും താഴ്ന്നു.