ഉത്തേജകമരുന്ന്: അക്കുഞ്ചിക്ക് അര്‍ജുനയില്ല

ന്യൂഡല്‍ഹി| WEBDUNIA|
ഉത്തേജകമരുന്ന് കഴിച്ചതായി തെളിഞ്ഞ ഡബിള്‍ ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡലിസ്റ്റ് അശ്വിനി അക്കുഞ്ചിയെ ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിന് പരിഗണിക്കില്ലെന്ന് സ്‌പോര്‍ട്‌സ് മന്ത്രി അജയ് മാക്കന്‍. സിനി ജോസ് ഉള്‍പ്പടെയുള്ള മലയാളി താരങ്ങളും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു.

അതേസമയം, ഇത്തവണ അര്‍ജുന അവാര്‍ഡ് സാധ്യതാപട്ടികയിലേക്ക് ഏഴ് മലയാളി കായികതാരങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രീജാ ശ്രീധരന്‍, രഞ്ജിത്‌ മഹേശ്വരി, ദീപിക പള്ളിക്കല്‍, ജോപോള്‍ അഞ്ചേരി, സജി തോമസ്‌, കെ സി ലേഖ, എന്‍ ഉഷ എന്നിവരാണ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലയാളികള്‍.

ദ്രോണാചാര്യ അവാര്‍ഡിനായുള്ള നാമനിര്‍ദേശ പട്ടികയില്‍ അഞ്ച് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. തങ്കച്ചന്‍ മാത്യു, രാജു പോള്‍, സുനില്‍ ഏബ്രഹാം, പി ആര്‍ പുരുഷോത്തമന്‍, എം എ ജോര്‍ജ്‌ എന്നിവരാണിവര്‍.

ഭാരതരത്‌നത്തിന് കായികതാരങ്ങളെ പരിഗണിക്കാന്‍ നിയമഭേദഗതി വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി അജയ് മാക്കന്‍ അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :