അനുബന്ധ വാര്‍ത്തകള്‍
- ബ്രിജ് ഭൂഷനെതിരായ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു, കായികമന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ
- Pragg vs carlsen: 19 വയസിൽ തന്നെ ലോക ഒന്നാം നമ്പർ, 2013 മുതൽ എതിരാളികളില്ലാത്ത ചെസ് രാജാവ്, ആരാണ് ഫൈനലിൽ പ്രഗ്നാനന്ദയുടെ എതിരാളിയായ മാഗ്നസ് കാൾസൺ
- കാൾസനെ വീണ്ടും സമനിലക്കുരുക്കിൽ തളച്ച് പ്രഗ്നാനന്ദ: ചെസ് ലോകകപ്പ് ഫൈനൽ ടൈ ബ്രേക്കറിലേക്ക്
- പ്രഗ്നാനന്ദ സൺ ഓഫ് നാഗലക്ഷ്മി: മത്സരം എവിടെയാണെങ്കിലും പ്രഗ്നാനന്ദയുടെ അമ്മയുടെ കയ്യില്‍ കുക്കര്‍ കാണും, വിജയത്തിന്റെ ക്രഡിറ്റ് ഭാര്യയ്ക്ക് നൽകി പ്രഗ്നാനന്ദയുടെ പിതാവ്
- അഭിമാനനിമിഷം, ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായി ഇന്ത്യ
യഥാസമയം തെരെഞ്ഞെടുപ്പ് നടത്തിയില്ല, ഗുസ്തി ഫെഡറേഷന് സസ്പെൻഷൻ: ഇന്ത്യൻ പതാകയ്ക്ക് കീഴിൽ താരങ്ങൾക്ക് മത്സരിക്കാനാകില്ല
തിരെഞ്ഞെടുപ്പ് യഥാസമയം നടത്താതിനാല്‍ ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ അംഗത്വം യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് സസ്പെന്‍ഡ് ചെയ്തു. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകവേദിയില്‍ ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ കളിക്കാനാകില്ല. അതേസമയം സ്വതന്ത്ര അത്ലറ്റുകളായി കളിക്കാര്‍ക്ക് മത്സരിക്കാം.
ഗുസ്തി ഫെഡറേഷന് മുന്‍ മേധാവിയായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണങ്ങളും മുന്‍നിര ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ നടത്തിയ പ്രതിഷേധവും കാരണമായിരുന്നു തിരെഞ്ഞെടുപ്പ് നീണ്ടുപോയത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഗുസ്തി ഫെഡറേഷന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു അഡ് ഹോക് കമ്മിറ്റിയെ നിയമിക്കുകയും കമ്മിറ്റി 45 ദിവസത്തിനുള്ളില്‍ തിരെഞ്ഞെടുപ്പ് നടത്താനും നിര്‍ദേശം നല്‍കിയിരുന്നു. ഈ 45 ദിവസത്തെ സമയപരിധി പാലിച്ചില്ലെങ്കില്‍ യുണൈറ്റഡ് വേള്‍ഡ് റസ്ലിങ് അംഗത്വം റദ്ദാക്കുമെന്ന് അറിയിച്ചിരുന്നു. ഈ സമയപരിധി പലതവണ വൈകിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.