ആരാധകര്‍ തമ്മില്‍ സംഘര്‍ഷം: 15 പേര്‍ മരിച്ചു

കിന്‍ഷാസ| jibin| Last Modified തിങ്കള്‍, 12 മെയ് 2014 (12:54 IST)
കോംഗോയിലെ ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംഘര്‍ഷത്തില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു. ഫുട്‌ബോള്‍ മത്സരത്തിലെ തോല്‍വിയെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് കൂട്ടമരണത്തിന് കാരണമായത്.

കിഴക്കന്‍ പട്ടണമായ ലുബുംബാഷിയില്‍ നിന്നുള്ള ടീമിനോട് പ്രാദേശിക ടീം തോറ്റിരുന്നു. തുടര്‍ന്ന് ആരാധകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചതുമൂലം ശ്വാസംമുട്ടിയാണ് ഭൂരിഭാഗം പേരും മരിച്ചത്.
ഭയന്നോടിയ ചിലര്‍ സ്‌റ്റേഡിയത്തില്‍ നിന്ന് താഴെ വീഴുകയും ചെയ്തു. 24 പേര്‍ക്ക് പരിക്കേറ്റു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :