മുട്ടം സെന്‍റ് മേരീസ് പള്ളിയിലെ ദിവ്യ മാതാവ്

ടി ശശിമോഹന്‍

WDWD
ഈ ക്രിസ്മസിന് ചേര്‍ത്തലയിലെ മുട്ടത്തുള്ള അമലോല്‍ഭവ മാതാവിന്‍റെ തിരുനടയിലേക്കാണ് ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത്. തിരുപ്പിറവി ദിനമായ ക്രിസ്മസിന് ലോകനാഥനോടൊപ്പം അവിടത്തെ മാതാവിനെയും ലോകം അനുസ്മരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ചേര്‍ത്തലയിലെ ഈ പള്ളി എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ വരുന്ന പ്രധാനപ്പെട്ട മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ്. ഈ പള്ളിയില്‍ നാനാജാതി മതസ്ഥര്‍ അനുഗ്രഹങ്ങള്‍ തേടി പ്രാര്‍ത്ഥന നടത്താന്‍ ദിവസേന എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു.

1896 ല്‍ എറണാകുളം വികാരി ജനറലായിരുന്ന മോണ്‍സിഞ്ഞോര്‍ ജോസഫ് വാരമംഗലം ഫ്രാന്‍സില്‍ നിന്നും കൊണ്ടുവന്ന അമ്മയുടെ തിരുസ്വരൂപമാണ് ഇപ്പോള്‍ ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. കാരുണ്യവും ചൈതന്യവും അനുഗ്രഹവും ചൊരിയുന്ന ആ മുഖം ഒരിക്കല്‍ കണ്ടവര്‍ക്ക് മറക്കാനാവില്ല. നിത്യ സാന്നിദ്ധ്യമായി അത് മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

മുട്ടത്തമ്മ എന്നാല്‍ ഇവിടത്തുകാര്‍ക്ക് വിളിച്ചാല്‍ വിളികേള്‍ക്കുന്ന കാണപ്പെട്ട അനുഗ്രഹമാണ്. അവിടത്തെ ദിവ്യാല്‍ഭുതങ്ങള്‍ അനേകായിരങ്ങള്‍ക്ക് താങ്ങും തണലുമായിട്ടുണ്ട്.

മുട്ടത്തുകാര്‍ എന്ത് തുടങ്ങണമെങ്കിലും അമ്മയുടെ അനുവാദവും മാധ്യസ്ഥവും കാംക്ഷിക്കുന്നു. വീട് പണിയായാലും വിവാഹമായാലും കച്ചവടം തുടങ്ങാനായാലും അമ്മയുടെ തിരുനടയിലെത്തി വണങ്ങി മെഴുകുതിരി കത്തിച്ച് അനുഗ്രഹം വാങ്ങി മാത്രമേ അവര്‍ അത് തുടങ്ങാറുള്ളു.
WD


അമ്മയെ അവര്‍ സന്തതസഹചാരിയായി കാണുന്നു. അമ്മയ്ക്കൊപ്പം സുഖ ദു:ഖങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നു. നല്ല ജോലി കിട്ടാന്‍, നല്ല വിവാഹ ബന്ധമുണ്ടാവാന്‍, ജീവിത സൌഖ്യമുണ്ടാവാന്‍ അമലോല്‍ഭവ മാതാവിനെ അവര്‍ മാധ്യസ്ഥയായി വിശ്വസിക്കുന്നു.
T SASI MOHAN|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :