ശ്രീലങ്കയ്ക്ക്‌ പരാജയം

ദുബായ്‌| WEBDUNIA|
ലോകകപ്പിനു ശേഷമുള്ള ആദ്യ ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക്‌ പരാജയം. ലോകത്തിലെ മികച്ച രണ്ടാമത്തെ ടീമിനെ അഞ്ചു വിക്കറ്റിനു വീഴ്ത്തിയത്‌ പാകിസ്ഥാനായിരുന്നു.

ടോസ്‌ നേടി ആദ്യം ബാറ്റു ചെയ്‌ത ശ്രീലങ്ക മഹറൂഫിന്‍റെ 69 റണ്‍സിന്‍റെ പിന്‍ ബലത്തില്‍ ഒമ്പതു വിക്കറ്റ്‌ നഷ്ടത്തില്‍ എടുത്തത്‌ 235 റണ്‍സ്‌. മറുപടി ബാറ്റിംഗില്‍ എട്ട്‌ ഓവറുകള്‍ ബാക്കി കിടക്കേ പാകിസ്ഥാന്‍ അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ 239 ല്‍ എത്തി.

വാറിഡ്‌ ക്രിക്കറ്റ്‌ സീരീസിലെ ആദ്യ മല്‍സരം ജയിക്കാന്‍ പാകിസ്ഥാനെ തുണച്ചത്‌ വെടിക്കെട്ട്‌ ബാറ്റ്‌സ്‌മാന്‍ ഷഹീദ്‌ അഫ്രീദി നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗായിരുന്നു. 73 റണ്‍സുമായി പുറത്താകാതെ നിന്ന അഫ്രീദി പാകിസ്ഥാനെ വിജയത്തിലേക്കു നയിച്ചു.

34 പന്തില്‍ എട്ടു ഫോറിന്‍റെ പിന്‍ ബലത്തിലായിരുന്നു അഫ്രീദിയുടെ അര്‍ദ്ധശതകം. ശ്രീലങ്കന്‍ സ്പിന്നര്‍ മലിംഗ ബണ്ടാരയ്ക്കാണ്‌ കൂട്ടത്തില്‍ കൂടുതല്‍ പരുക്കു പറ്റിയത്‌. അവസാന ഓവറില്‍ 32 റണ്‍സാണ്‌ അഫ്രീദി ബണ്ടാരെയ്ക്കെതിരെ നേടിയത്‌. നാലു സിക്‌സും രണ്ടു ഫോറും അടിച്ചു കൂട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :