കര്‍ക്കിടോത്തി

WEBDUNIA|
കര്‍ക്കിടകത്തില്‍ വീടുകയറിയിറങ്ങുന്ന "തെയ്യ'മാണ് കര്‍ക്കിടോത്തി-ജ്യേഷ്ഠാ ഭഗവതി. കര്‍ക്കിടോത്തി കുട്ടിത്തെയ്യമാണ.് മറ്റു തെയ്യങ്ങള്‍ക്കു ഉള്ളതുപോലെ നിറപ്പൊലിമയും ആര്‍ഭാടമാര്‍ന്ന ആടയാഭരണങ്ങളുമൊന്നും ഇതിനില്ല.

ഇത് കര്‍ക്കടകമാസം 28-ാം ദിവസം അടുത്ത തെയ്യമാണ്. കിരാതവേഷം ധരിച്ച് ശ്രീ പരമേശ്വരനോടൊപ്പം വേടനാരിയായി എത്തുന്ന ശ്രീപാര്‍വ്വതിയുടെ സങ്കല്‍പമാണ് ഈ തെയ്യം. കണ്ണൂര്‍ ജില്ലയിലാണ് ഇതിനു പ്രാധാന്യം.

മഴക്കാലത്ത് പ്രത്യേകിച്ചും കാറ്റുവീശുന്ന കര്‍ക്കിടകത്തില്‍ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത വിളിച്ചറിയിക്കാന്‍ വടക്കേ മലബാറില്‍ കുട്ടിത്തെയ്യമിറങ്ങും.

വീടുതോറും അത് ആടി മാറികൊഴിപ്പിക്കും.കര്‍ക്കിടോത്തി തെയ്യം കൊട്ടിപ്പാടി പടിയിറങ്ങുന്പോള്‍ വീട്ടിന് അനുബന്ധമായി ഉണ്ടായിരുന്ന ബാധകളും ഭൂതപ്രേതാദികളും വിട്ടൊഴിയും.

ശ്രീഭഗവതിയുടെ ജ്യേഷ്ഠയായ ചേട്ടാഭഗവതിയുടെ "മൂധേവി' യുടെ അഴിഞ്ഞാട്ടകാലമാണ് കര്‍ക്കിടകമാസമെന്നാണ് വിശ്വാസം. അനര്‍ത്ഥവും അനൈശ്വര്യവും വിതയ്ക്കുന്ന "ചേട്ട'യെ പുറന്തള്ളാനുള്ള ആചാരാനുഷ്ഠാനങ്ങളുടെ ആവിഷ്കാരണമാണ് ചേട്ടയെ പ്രതിനിധാനം ചെയ്യുന്ന "കര്‍ക്കിടോത്തി'.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :