ഞാൻ ലെസ്ബിയനല്ല, രാഖിയെ പീഡിപ്പിച്ചിട്ടും ഇല്ല: തനുശ്രീ ദത്ത

കരഞ്ഞ് കാണിച്ചാലോ, കള്ളം പറഞ്ഞാലോ ഓസ്കാർ പുരസ്കാരം കിട്ടില്ല: രാഖി സാവന്തിനെതിരെ തനുശ്രീ ദത്ത

അപർണ| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (08:38 IST)
മീടു ആരോപണങ്ങൾക്ക് തുടക്കം കുറിച്ചത് നടി തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലുകളോടു കൂടിയായിരുന്നു. നാനാ പടേക്കറിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചാണ് തനുശ്രീ തുറന്നടിച്ചത്. തനുശ്രീ ഒരു സ്വവർഗാനുരാഗി ആണെന്നും അവർ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ആരോപിച്ച നടി രാഖി സാവന്തിന് മറുപടിയുമായി നടി തനുശ്രീ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.

രാഖി പറയുന്നത് പച്ചകള്ളമാണ്. പൊള്ളയായ ആരോപണങ്ങളും മുതല കണ്ണീരും കൊണ്ട് ആരും ഓസ്കാർ പുരസ്കാരമെന്നും നേടിയിട്ടില്ല. കൂടാതെ താൻ ഒരിക്കലും മോശമായ ഒരു രീതിയിലും പെരുമാറിയിട്ടില്ലെന്നും തനുശ്രീ വ്യക്തമാക്കുന്നുണ്ട്.

താൻ ലെസ്ബിയൻ അല്ലെന്നും മദ്യവും മയക്കുമരുന്നു താൻ ഉപയോഗിക്കാറില്ലെന്നും നടി വ്യക്തമാക്കി. രഖിയുടെ ആരോപണത്തെ തുടർന്ന് 10 കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.

തനുശ്രീ ഉള്ളിലൊരു ആൺകുട്ടിയാണെന്ന് രാഖി സാവന്ത് ആരോപിച്ചിരുന്നു. തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിക്കുമെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. പല പാർട്ടികളും തന്നെ മദ്യം കുടിപ്പിച്ച് അരുതാത്തത് ചെയ്യിപ്പിച്ചു. മാത്രമല്ല ബോളിവുഡിലെ പല നടിമാരും ലെസ്ബിയൻ ആണെന്നാണ് രാഖി സാവന്ത് ആരോപിച്ചത്.

തനുശ്രീ തന്നെ പീഡിപ്പിച്ചതിന്റെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്ന് രാഖി സാവന്ത് പറയുന്നു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേർത്ത് നൽകുകയായിരുന്നെന്നും താരം ആരോപിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :