അനുബന്ധ വാര്‍ത്തകള്‍
- 'ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നു'; അനുശോചനം അറിയിച്ച് മോഹൻലാൽ
- ആരാണ് ഇവൻ? എന്തിനാണ് ഇവന് ഇതൊക്കെ കൊടുക്കുന്നത്?; ഒരു സാധാരണക്കാരൻ ഉയർന്നു വരുന്നതിൽ പലർക്കും എതിർപ്പായിരുന്നുവെന്ന് ശിവകാർത്തികേയൻ
- Dominic and The Ladies Purse: ഒരു ലേഡീസ് പേഴ്സില്‍ നിന്ന് തുടങ്ങുന്ന രസകരമായ കഥ പിന്നീട് ഉദ്വേഗജനകമായ ഇന്വസ്റ്റിഗേഷനിലേക്ക്; ഞെട്ടിക്കുമോ ഡൊമിനിക്?
- ഇനി തീ പാറും കളികൾ, മാർക്കോ 2 ൽ ഉണ്ണി മുകുന്ദന് വില്ലനായി വിക്രം?
- 'എനക്ക് സിനിമ പുടിക്കാത്', ഒരവസരം കിട്ടിയാൽ നിർത്തി പോകുമെന്ന് നിത്യ മേനന്
Happy Birthday Yesudas; ഒരേയൊരു ദാസേട്ടൻ; ഗാനഗന്ധർവന് ഇന്ന് 85-ാം പിറന്നാൾ
മലയാളികൾക്ക് യേശുദാസ് എന്നാൽ സംഗീതത്തിന്റെ ദൈവമാണ്. ഇന്ന് ഗാനഗന്ധർവന്റെ 85-ാം പിറന്നാൾ കൂടിയാണ്. എന്നാൽ ഈ വർഷത്തെ അദ്ദേഹത്തിന്റെ പിറന്നാൾ ദിനം ഏറെ ദുഃഖപൂർണമാണ്. തന്റെ സഹോദരതുല്യനായ ഗായകൻ പി ജയചന്ദ്രന്റെ വേർപാടിന്റെ വേദനയിലാണ് അദ്ദേഹം. സ്‌കൂൾ കാലഘട്ടം മുതലുള്ള സൗഹൃദമായിരുന്നു ഇവരുടേത്.
യേശുദാസിനെ സംഗീതത്തിന്റെ വഴിയേ നടത്തിച്ചത് അദ്ദേഹത്തിന്റെ അച്ഛനായിരുന്നു. അച്ഛൻ പാടിക്കൊടുത്ത പാഠങ്ങൾ മനസിൽ ധ്യാനിച്ച യേശുദാസ് 1949 ൽ ഒമ്പതാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്തെ സ്വാതിതിരുനാൾ കോളജ് ഓഫ് മ്യൂസിക്, തൃപ്പൂണിത്തുറ ആർഎൽവി സംഗീത കോളജ് എന്നിവിടങ്ങളിൽ നിന്നായി സംഗീത പഠനം. എന്നാൽ ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്.
സിനിമയിൽ പിന്നണി ഗായകനായി യേശുദാസ് തുടക്കമിടുന്നത് കെ എസ് ആന്റണി സംവിധാനം ചെയ്ത് 1961ൽ പുറത്തിറങ്ങിയ കാൽപ്പാടുകൾ എന്ന സിനിമയിൽ ജാതിഭേദം മതദ്വേഷം എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം ആലപിച്ചുകൊണ്ടാണ്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഇതിനോടകം തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് തന്റെ സ്വര മാധുര്യമറിയിച്ചു.
അടുത്ത ലേഖനം