ഒരു ദിവസം രണ്ട് സൂര്യാസ്തമയം; മെസിയും റൊണോയും ഇനിയില്ല, അർജന്റീനയ്ക്ക് പിന്നാലെ പോർച്ചുഗലും പുറത്ത്

വിട, മെസി...

അപർണ| Last Modified ഞായര്‍, 1 ജൂലൈ 2018 (09:51 IST)
ലോകം മുഴുവൻ കരഞ്ഞിട്ടും പ്രാർത്ഥിച്ചിട്ടും ഫലമുണ്ടായില്ല. കിരീടം അർജന്റീനയ്ക്ക് വിധിച്ചിട്ടില്ല. ഫ്രാൻസിനു മുന്നിൽ പോരാടി പരാജയം സമ്മതിച്ചു. ഫ്രാൻസിന് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഉജ്വല ജയം (4–2). അർജന്റീന പുറത്തായതിന് പിന്നാലെ പോർച്ചുഗലും പുറത്ത്.

ഫ്രാൻസിനു വേണ്ടി കിലിയൻ എംബപെ രണ്ടു ഗോൾ നേടി. അന്റോയ്ൻ ഗ്രീസ്മാൻ, ബെഞ്ചമിൻ പവാർദ് എന്നിവരാണ് മറ്റു സ്കോറർമാർ. അർജന്റീനയുടെ ഗോളുകൾ ഏഞ്ചൽ ഡിമരിയ, ഗബ്രിയേൽ മെർക്കാഡോ, സെർജിയോ അഗ്യൂറോ എന്നിവർ നേടി. മെസി ഗോളൊന്നും സ്വന്തമാക്കിയില്ല.

മെസിയുടെ അര്‍ജന്റീന പുറത്തായതിനൊപ്പം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. സത്യത്തിൽ ഒരു ദിവസം തന്നെ രണ്ട് സൂര്യനും അസ്തമിച്ച കാഴ്ചയാണ് ഇന്നലെ കണ്ടത്. ലാറ്റിനമേരിക്കന്‍ ടീമായ ഉറുഗ്വയോട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ തോറ്റത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :