കൊവിഡ് 19: ഐ‌പിഎൽ മത്സരങ്ങൾ മാറ്റിവെച്ചതായി ബിസിസിഐ

അഭിറാം മനോഹർ| Last Modified വെള്ളി, 13 മാര്‍ച്ച് 2020 (16:08 IST)
ബാധ ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം നടക്കാനിരുന്ന മത്സരങ്ങൾ മാറ്റിവെച്ചു.ഈ മാസം 29ന് നടക്കാനിരുന്ന മത്സരങ്ങൾ ഏപ്രിൽ 15ലേക്കാണ് മാറ്റിവെച്ചത്. അധ്യക്ഷനായ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഐ‌പിഎൽ മത്സരങ്ങൾ മാറ്റിവെക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു ഗാംഗുലി പറഞ്ഞത്.

ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന ഒരു കായികമത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തണമെന്നും നേരത്തെ കായിക മന്ത്രാലയംരാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദേശം നകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിക്കുകയാണെങ്കിൽ 10,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ടിക്കറ്റ് തുക, സ്‌പോണ്‍സര്‍ഷിപ്പ്, സംപ്രേക്ഷണാവകാശങ്ങള്‍, ഫ്രാഞ്ചൈസികളുടെ വരുമാനം, താരങ്ങളുടെ പ്രതിഫലം,യാത്ര- താമസസൗകര്യങ്ങൾ മറ്റു ചിലവുകൾ എന്നിവയുൾപ്പടെയാണിത്. സംഘാടകരായ ബിസിസിഐക്കായിരിക്കും ഈ നഷ്ടം നേരിടേണ്ടിവരിക.ഏപ്രിൽ 15 വരെ യാത്ര വിലക്ക് നിലവിലുള്ളതിനാൽ വിദേശതാരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല.ഇതും പുതിയ തീയ്യതിയിലേക്ക് മത്സരം മാറ്റിവെക്കുന്നതിന് കാരണമായതായി കരുതുന്നു.ഐപിഎൽ അടച്ചിട്ട മൈതാനത്ത് നടത്തണമെന്ന് നേരത്തെ കായിക മന്ത്രി കിരൺ റിജിജു ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യമായി മഹാരാഷ്ട്ര സർക്കാരും രംഗത്തെത്തിയിരുന്നു. ഐപിഎൽ മത്സരങ്ങൾ കർണാടകയിൽ വെച്ച് കളിക്കാൻ സമ്മതിക്കില്ല എന്നായിരുന്നു ഈ വിഷയത്തിൽ കർണാടകയുടെ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :