സിഡ്‌നിയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ല, ഇന്ത്യ പാടുപെടും- വിജയലക്ഷ്യം 329

സിഡ്‌നി| jibin| Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (12:49 IST)
ലോകകപ്പ് സെമിഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 329 റണ്‍സ് വിജയലക്ഷ്യം. സ്‌റ്റീവന്‍ സ്‌മിത്തിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 328 റണ്‍സ് നേടുകയായിരുന്നു ഓസ്‌ട്രേലിയ. 93പന്തുകളില്‍ നിന്ന് 11 ഫോറുകളും രണ്ട് സിക്‍സറുകളും നേടിയാണ് സ്‌മിത്ത് സെഞ്ചുറി നേടിയത്.

നിര്‍ണായകമായ ടോസ് ലഭിച്ച ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വമ്പന്‍ സ്‌കേര്‍ ലക്ഷ്യമാക്കി ഇറങ്ങിയ ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വര്‍ണര്‍ക്കും ആരോണ്‍ ഫിഞ്ചിനും തുടക്കത്തില്‍ തന്നെ തിരിച്ചടിയേല്‍ക്കുകയായിരുന്നു. നാലാം ഓവറിലെ ആദ്യ പന്തില്‍ ഉമേഷ് യാധവിന്റെ പന്തില്‍ വാര്‍ണര്‍ (12) പുറത്താകുകയായിരുന്നു.

മൂന്നാമനായി ക്രീസിലെത്തിയ സ്‌റ്റീവ് സ്‌മിത്ത് ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. വളരെ വേഗം റണ്‍സ് കണ്ടെത്താനാണ് സ്‌മിത്തും ഫിഞ്ചും ശ്രമിച്ചത്. ഇതിനെ തുടര്‍ന്ന് ബൌണ്ടറികള്‍ നിരന്തരമായി ഒഴുകുകയായിരുന്നു. സ്‌മിത്തായിരുന്നു കൂടുതല്‍ ആക്രമിച്ച് മുന്നേറിയത്. സ്‌കോര്‍ 192ല്‍ നില്‍ക്കെ സ്‌‌മിത്ത് പുറത്താകുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഇതുവരെ 182 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി.

പവര്‍ പ്ലേ ഓവറുകള്‍ അടുത്തതോടെ ക്രീസിലെത്തിയ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‍സ്‌വെല്‍ സ്‌കേര്‍ ഉയര്‍ത്താനുള്ള ആവേശത്തിലായിരുന്നു. എന്നാല്‍ 39മത് ഓവറില്‍ ആരോണ്‍ ഫിഞ്ച് (72) പുറത്താകുകയായ്ലിരുന്നു. ഉമേഷ് യാധവിനാനായിരുന്നു വിക്കറ്റ്. തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് (10) കൂടുതല്‍ സംഭാവന നടത്താന്‍ സാധിച്ചില്ല. മോഹിത് ശര്‍മ്മയ്‌ക്ക് വിക്കറ്റ് സമ്മാനിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. ഇതിനിടെയില്‍ മാക്‍സ്‌വെല്ലിനെ (23) ആര്‍ അശ്വിന്‍ പുറത്താക്കുകയും ചെയ്തു.


പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന് ജയിംസ് ഫോക്ക്‍നോര്‍ ഷെയ്‌ന്‍ വാട്ട്‌സണ്‍ സഖ്യം തകര്‍പ്പന്‍ ഷോട്ടുകള്‍ കളിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 36 റണ്‍സിന്റെ കൂട്ടുക്കെട്ട് ചേര്‍ത്തെങ്കിലും. ഫോക്‍നറെ (21) പുറത്താക്കി യാധവ് വീണ്ടും ആഞ്ഞടിക്കുകയായിരുന്നു. 48മത് ഓവറില്‍ മോഹിത് ശര്‍മ്മയ്ക്ക് വിക്കറ്റ് സമ്മാനിച്ച് (10) വാട്ടസണും മടങ്ങിയതോടെ ബ്രാഡ് ഹാഡിനും (7) മിച്ചല്‍ ജോണ്‍സണും (21) ചേര്‍ന്ന് ഓസ്ട്രേലിയയ്ക്ക് മാന്യമായ സ്‌കേര്‍ സമ്മാനിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :