അനുബന്ധ വാര്‍ത്തകള്‍
- South Africa vs India, 2nd Test: അശ്വിനും താക്കൂറും പുറത്ത്, ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചു
- വൈറല്‍ ആയിട്ടും ഗേള്‍ഫ്രണ്ടില്ല ! സുന്ദരിയായ പെണ്‍കുട്ടിയെ വേണമെന്ന് 'ആറാട്ടണ്ണന്'
- IND vs SA: നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ ഇന്ന് രണ്ടാം ടെസ്റ്റിനിറങ്ങുന്നു, ടീമിൽ മാറ്റങ്ങൾക്ക് സാധ്യത
- കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 കേസുകളുടെ എണ്ണം 312ആയി; 47ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍
- Shubman Gill: ഇന്ത്യയില്‍ മാത്രം കളിച്ചിട്ട് കാര്യമില്ലല്ലോ, പുറത്തും മികവ് തെളിയിക്കട്ടെ; ഗില്ലിനെ കോലിയുമായി താരതമ്യം ചെയ്യാറായിട്ടില്ലെന്ന് ശ്രീകാന്ത്
IND vs SA: ഇന്ത്യൻ പേസ് കൊടുങ്കാറ്റിൽ കണ്ണടച്ചാൽ വിക്കറ്റ് വീഴും, ദക്ഷിണാഫ്രിക്കൻ മുൻനിരയെ തകർത്ത് ഇന്ത്യ
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ മുന്‍നിരയെ തകര്‍ത്ത് ഇന്ത്യ. ഡ്രിങ്ക്‌സ് ബ്രേയ്ക്കിന് പിരിയുമ്പോള്‍ 13 ഓവറില്‍ 29 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലാണ് പ്രോട്ടീസ്. ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രം, നായകന്‍ ഡീന്‍ എല്‍ഗാര്‍, യുവതാരമായ ടോണി ഡിസോര്‍സി, ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
6 ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ജസ്പ്രീത് ബുമ്രയ്ക്കാണ് ഒരു വിക്കറ്റ്. കഴിഞ്ഞ ടെസ്റ്റ് മത്സരത്തില്‍ സെഞ്ചുറി പ്രകടനവുമായി തിളങ്ങിയ നായകന്‍ ഡീന്‍ എല്‍ഗാറിനെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. എല്‍ഗാറിന്റെ അവസാന ടെസ്റ്റ് മത്സരം കൂടിയാണിത്. എയ്ഡന്‍ മാര്‍ക്രം, ഡിസോര്‍സി എന്നിവരുടെ വിക്കറ്റുകളും സിറാജിനാണ്. ഡേവിഡ് ബെഡിങ്ഹാം,കെയ്ല്‍ വെറെയ്ന്‍ എന്നിവരാണ് നിലവില്‍ ക്രീസിലുള്ളത്