ധോനിയെ വേണം, എന്നാൽ വൻ തുക മുടക്കാനും വയ്യ, അൺക്യാപ്പ്ഡ് താരമായി പരിഗണിക്കണമെന്ന് ചെന്നൈ, ചെയ്യുന്നത് അനാദരവെന്ന് കാവ്യ മാരൻ

MS Dhoni
MS Dhoni
അഭിറാം മനോഹർ| Last Modified വെള്ളി, 2 ഓഗസ്റ്റ് 2024 (09:41 IST)
അടുത്ത ഐപിഎല്‍ സീസണില്‍ സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോനിയെ ടീമില്‍ നിലനിര്‍ത്തുന്നതിനായി വിചിത്രമായ ആവശ്യം മുന്നോട്ട് വെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ധോനിയെ ടീമില്‍ നിലനിര്‍ത്തുന്നതിനായി ഇതുവരെ രാജ്യാന്തര മത്സരം കളിക്കാത്ത താരങ്ങളുടെ അണ്‍ ക്യാപ്ഡ് പട്ടികയില്‍ താരത്തെ ഉള്‍പ്പെടുത്തണമെന്ന് ബിസിസിഐ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സിഎസ്‌കെ പ്രതിനിധികള്‍ ആവശ്യപ്പെട്ടതായി ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.


പുതിയ സീസണിനും മെഗാ താരലേലത്തിനും മുന്‍പായി ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബിസിസിഐ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ചെന്നൈയുടെ വിചിത്രമായ ആവശ്യം. എന്നാല്‍ ചെന്നൈയുടെ ഈ നിര്‍ദേശത്തെ മറ്റ് ടീമുകള്‍ എതിര്‍ത്തതായാണ് വിവരം. ഐപിഎല്‍ തുടക്കം കുറിച്ച 2008 മുതല്‍ 2021 വരെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച് 5 വര്‍ഷം പിന്നിട്ടവരെ അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ പെടുത്താമെന്ന ചട്ടമുണ്ടായിരുന്നു. എന്നാല്‍ ഈ നിയമം പിന്നീട് നിര്‍ത്തലാക്കിയിരുന്നു.


എന്നാല്‍ ധോനിയെ ടീമില്‍ നിലനിര്‍ത്താനായി ഈ ചട്ടം പൊടിത്തട്ടിയെടുക്കാനായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമിച്ചത്. എന്നാല്‍ മറ്റ് ടീമുകള്‍ കൂട്ടമായി തന്നെ ചെന്നൈയുടെ ഈ ആവശ്യത്തെ എതിര്‍ത്തു. 2020 ഓഗസ്റ്റ് 15നായിരുന്നു ധോനി രാജ്യാന്തര ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2022ലെ മെഗാ താരലേലത്തിന് മുന്‍പായി ധോനിയെ ചെന്നൈ നിലനിര്‍ത്തുന്നത് 12 കോടി രൂപ നിലനിര്‍ത്തിയാണ്. ഒരു അണ്‍ക്യാപ്ഡ് താരത്തെ നിലനിര്‍ത്താന്‍ 4 കോടി രൂപ മാത്രമാണ് ടീമിന് ചിലവാക്കുക. ഈ തുകയ്ക്ക് ധോനിയെ നിലനിര്‍ത്താനാണ് ചെന്നൈയുടെ ശ്രമം.
ഇതോടെ ഐപിഎല്‍ താരലേലത്തില്‍ കൂടുതല്‍ തുക കൈവശം വെയ്ക്കാനും ചെന്നൈയ്ക്ക് സാധിക്കും.


എന്നാല്‍ ഈ നിര്‍ദേശത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇടമ കാവ്യ മാരന്‍ നേരിട്ട് തന്നെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ധോനിയെ പോലൊരു താരത്തെ അണ്‍ക്യാപ്ഡ് പ്ലെയറായി കണക്കാക്കുക എന്നത് അദ്ദേഹത്തോടുള്ള അനാദരവാണെന്നും മെഗാതാരലേലത്തില്‍ കൂടുതല്‍ തുക കൈവശം വെയ്ക്കാന്‍ ഇതോടെ ചെന്നൈയ്ക്ക് സാധിക്കുമെന്നും കാവ്യാ മാരന്‍ പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :