ലോകത്തിലെ ഏറ്റവും വലിയ ബാറ്റ്; വിമര്‍ശകര്‍ക്ക് മറുപടിയുമായി ഗെയില്‍ രംഗത്ത്, താന്‍ സിംഹമാണെന്ന് വിന്‍ഡീസ് താരം

ഗെയിലിന്റെ അഭിമുഖത്തിനായി എത്തിയതായിരുന്നു ഷാര്‍ലറ്റ്

ക്രിസ് ഗെയില്‍ , വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് , അശ്ലീല കമന്റ് , ക്രിക്കറ്റ്
ബാംഗ്ലൂര്‍| jibin| Last Modified വ്യാഴം, 26 മെയ് 2016 (13:22 IST)
അശ്ലീല സംഭാഷണത്തിലൂടെ വീണ്ടും വിവാദത്തിലായ വെസ്‌റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണറും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരവുമായ ക്രിസ് ഗെയില്‍ വിമര്‍ശകര്‍ക്കു മറുപടിയുമായി രംഗത്ത്. ബ്രട്ടനിലെ ദി ടൈംസിലെ റിപ്പോര്‍ട്ടര്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിനോടാണ് അശ്ലീല കമന്റുകള്‍ പറഞ്ഞ് പുലിവാല് പിടിച്ചതിനെ തുടര്‍ന്നാണ് വിന്‍ഡീസ് താരം രംഗത്തെത്തിയത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഗെയിലിന്റെ ഒരു ഫോട്ടോയ്ക്ക് ക്യാപ്ഷനായാണ് വിവാദങ്ങള്‍ക്ക് മറുപടിയുമായി ഗെയിലെത്തിയത്.
ആടുകളുടെ അഭിപ്രായം കേട്ട് സിംഹത്തിന് ഉറക്കം നഷ്ടപ്പെടാറില്ല എന്നാണ് വാളും, രാജകിരീടവും ധരിച്ച തന്റെ ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഗെയില്‍ നല്‍കിയിരിക്കുന്നത്.

ഗെയിലിന്റെ അഭിമുഖത്തിനായി എത്തിയതായിരുന്നു ഷാര്‍ലറ്റ്. തുടക്കത്തില്‍ മര്യാദയോടെ സംസാരിച്ചു തുടങ്ങിയ ഗെയില്‍ പിന്നീട് ബൌണ്ടറി കടക്കുകയായിരുന്നു. കാണാന്‍ സുന്ദരനായതു കൊണ്ട് പെണ്‍കുട്ടികള്‍ തന്നെ തേടിയെത്താറുണ്ട്. പണം വാരിയെറിഞ്ഞാണ് പെണ്‍കുട്ടികള്‍ തന്നെ തേടിയെത്തുന്നത്. ലോകത്ത് ഏറ്റവും വലിയ ബാറ്റ് തന്റെ പക്കലാണ്. നിനക്ക് ഇത് ഉള്‍ക്കൊള്ളാന്‍ പോലും പറ്റില്ല എന്നും വിന്‍ഡീസ് താരം മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞു.

പിന്നീട് ഷാര്‍ലറ്റിനോട് അശ്ലീല ചോദ്യങ്ങള്‍ ചോദിക്കാനും ഗെയില്‍ മറന്നില്ല. നീ എത്ര കറുത്തവര്‍ഗ്ഗക്കാരായ പുരുഷന്‍‌മാരുമായി ബന്ധപ്പെട്ടിണ്ട് ഉണ്ടെന്നും പലര്‍ക്കൊപ്പം കിടപ്പറ പങ്കിട്ടിട്ടുണ്ടോ എന്നും ഗെയില്‍ ചോദിച്ചു. ഷാര്‍ലറ്റ് തന്നെയാണ് ഗെയിലിന്റെ പെരുമാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ജമൈക്കക്കാര്‍ ലൈംഗികത ആസ്വദിക്കുന്നവരാണെന്നും അവിടുത്തെ സ്ത്രീകളും അത്തരത്തിലുള്ളവരാണ്. ലോകത്തെ എല്ലാ സ്ത്രീകള്‍ക്കും ലിംഗനീതി ഉണ്ടാവുന്നതിനൊപ്പം അവര്‍ക്കിഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ടാവണം. സ്വവര്‍ഗ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് അത് ആവാമെന്നും ഈ ലോകത്ത് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഗെയില്‍ വ്യക്തമാക്കുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :