മെന്‍ഡിസിനെ മെരുക്കാന്‍ കഴിയും: ദ്രാവിഡ്

ബാംഗ്ലൂര്‍| WEBDUNIA|
ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് ഇന്ത്യ നേടുമെന്ന് രാഹുല്‍ദ്രാവിഡ്. ശ്രീലങ്കയുടെ സ്പിന്‍ ബൌളര്‍മാരെ നേരിടാന്‍ ഇന്ത്യയ്ക്ക് സാധിക്കും. അജന്ത മെന്‍ഡിസിനെ പിടിച്ചുക്കെട്ടാന്‍ ടീം ഇന്ത്യയുടെ ബാറ്റിംഗ് നിരയ്ക്ക് കഴിയുമെന്നും ദ്രാവിഡ് പറഞ്ഞു. 2008 ല്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തകര്‍ത്തത് മെന്‍ഡിസായിരുന്നു. മെന്‍ഡിസിന്റെ ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ 26 വിക്കറ്റാണ് നേടിയത്. പരമ്പര 2-1ന് ശ്രീലങ്ക നേടി.

പുതുമുഖ താരമായതിനാലാണ് അന്ന് മെന്‍ഡിസ് ഇന്ത്യയ്ക്ക് ഭീഷണിയായതെന്നും പിന്നീടുള്ള മത്സരങ്ങളിലെല്ലാം മെന്‍ഡിസിനെ പിടിച്ചുക്കെട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. മെന്‍ഡിസ് മികച്ച ബൌളര്‍ തന്നെയാണ്. എങ്കിലും ഇന്ത്യയ്ക്ക് പേടിക്കേണ്ടതില്ലെന്നും ദ്രാവിഡ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പര്യടനത്തിനെത്തിയ ലങ്കയ്ക്ക് വേണ്ടി ഒരു ടെസ്റ്റില്‍ മാത്രമാണ് മെന്‍ഡിസ് കളിക്കാനിറങ്ങിയത്. മത്സരത്തില്‍ 162 റണ്‍സ് വിട്ടുക്കൊടുത്ത് മെന്‍ഡിസ് ഒരു വിക്കറ്റാണ് നേടിയത്.

ജനുവരിയില്‍ ബംഗ്ലാദേശിനെതിരെയാണ് ദ്രാവിഡ് അവസാനമായി ടെസ്റ്റ് കളിച്ചത്. മത്സരത്തില്‍ ദ്രാവിഡ് സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കിടെ പരുക്കേറ്റ ദ്രാവിഡിന് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ കളിക്കാനായില്ല. എങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂരിന് വേണ്ടി കളിക്കാനിറങ്ങിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :