പൊലീസ് പിടിമുറുക്കുന്നു; ചാന്ദിലയുടെ കസ്‌റ്റഡി നീട്ടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളിക്കേസില്‍ അറസ്‌റ്റിലായ രാജസ്‌ഥാന്‍ റോയല്‍സിന്റെ ക്രിക്കറ്റ് താരം സ്‌പിന്നര്‍ അജിത്‌ ചാന്ദില മൂന്നു ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയില്‍ വിടാന്‍ ഡല്‍ഹി കോടതി ഉത്തരവ്.

മഹാരാഷ്‌ട്ര കണ്‍ട്രോള്‍ ഓഫ്‌ ഓര്‍ഗെനെസ്‌ഡ്‌ ക്രൈം ആക്‌ട്‌ (മകോക) പ്രകാരമാണു ചാന്ദിലയ്‌ക്കെതിരേ ചാര്‍ജ്‌ ചെയ്‌തിരിക്കുന്നത്‌. വെള്ളിയാഴ്‌ച ചാന്ദില ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പൊലീസ്‌ എതിര്‍ത്തിരുന്നു. വാതുവയ്‌പ്പുകാരായ രമേഷ്‌ വ്യാസ്‌, സുനില്‍ ഭാട്ടിയ, ഫിറോസ്‌ അന്‍സാരി എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്‌തപ്പോള്‍ ചാന്ദിലയുടെ പങ്ക്‌ കൂടുതല്‍ വ്യക്‌തമായിരുന്നു.

ഒത്തുകളിയുടെ സൂത്രധാരനും ചാന്ദിലയാണെന്നു ഡല്‍ഹി പൊലീസ്‌ കോടതിക്കു മുന്‍പാകെ വെളിപ്പെടുത്തി. വാതുവയ്‌പ്പുകാരുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നതും ചാന്ദിലയാണ്‌. വാതുവയ്‌പ്പുകാരനായ രമേഷ്‌ വ്യാസിന്റെ റിമാന്‍ഡ്‌ കാലാവധി ഇന്നു തീരുകയാണ്‌. വ്യാസിന്റെ ജാമ്യാപേക്ഷയില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ കോടതി പോലീസിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :