പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈല്‍ഫോണും ശ്രീശാന്തിനു തിരികെ നല്‍കാന്‍ കോടതിയുത്തരവ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിടിച്ചെടുത്ത ലാപ്ടോപ്പും മൊബൈല്‍ ഫോണും തിരിച്ചു നല്‍കാന്‍ ഡല്‍ഹിയിലെ സാകേത് കോടതി പൊലീസിനോട് ഉത്തരവിട്ടു.

കേസില്‍ ഡല്‍ഹി പൊലീസ് അനുബന്ധ കുറ്റപത്രവും ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഡിസംബര്‍ 18ന് വീണ്ടും പരിഗണിക്കും.

മെയ് 16 നായിരുന്നു ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരുള്‍പ്പെടെ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെയും ഏഴ് വാതുവെപ്പുകാരെയും വാതുവെയ്പ്പ് കേസില്‍ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്.

പിന്നീട് 27 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ശ്രീശാന്ത് ജാമ്യത്തിലിറങ്ങിയത്. ശ്രീശാന്ത് ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും പൊലീസ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മകോക്ക) ചുമത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :