ചെന്നൈയെ തകര്‍ത്ത് കൊല്‍ക്കത്ത രാജാക്കന്‍‌മാരായി

ചെന്നൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്‍‌മാരായി. ചെന്നൈ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്‍ഷ്യം കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 89 റണ്‍സ് എടുത്ത, കൊല്‍ക്കത്തയുടെ ബിസ്ലയാണ് മാന്‍ ഓഫ് ദ മാച്ച്. കൊല്‍ക്കത്തയുടെ സുനില്‍ നരെയ്ന്‍ ആണ് മാന്‍ ഓഫ് ദ സീരീസ്.

കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മുന്‍ മത്സരങ്ങളില്‍ കൊല്‍ക്കത്തയുടെ ബാറ്റിംഗ് കരുത്തായിരുന്ന നായകന്‍ ഗംഭെര്‍ സ്കോര്‍ബോര്‍ഡില്‍ വെറും മൂന്നു റണ്‍സുള്ളപ്പോള്‍ പുറത്തായി. ഹില്‍ഫെന്‍ഹോസ് ഗംഭീറിനെ ക്ളീന്‍ ബോള്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ബിസ്ലയും കാലിസും ചേര്‍ന്ന് കൊല്‍ക്കത്തയുടെ സ്കോര്‍ ഉയര്‍ത്തി. 9.5 ഓവറില്‍ കൊല്‍ക്കത്ത 100 റണ്‍സിലെത്തി. 136 റണ്‍സ് കൊല്‍ക്കത്ത സ്കോര്‍ ചേര്‍ത്തിട്ടാണ് ബിസ്ല - കാലിസ് കൂട്ടുകെട്ട് പിരിഞ്ഞത്. പതിനഞ്ചാം ഓവറിലാണ് ബിസ്ല പുറത്തായത്. 48 പന്തുകളില്‍ എട്ടു ബൌണ്ടറിയും അഞ്ചു സിക്സറുമായി 89 റണ്‍സ് എടുത്ത ബിസ്ലയെ മോര്‍ക്കലിന്റെ പന്തില്‍ ബദരിനാഥ് പിടികൂടുകയായിരുന്നു.

പിന്നീട് കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. മൂന്നു റണ്‍സെടുത്ത ലക്ഷ്മി രത്തന്‍ ശുക്ള ബ്രാവോയുടെ പന്തില്‍ പുറത്തായി. യൂസഫ് പത്താന്‍ അശ്വിന്റെ പന്തില്‍ ബദരിനാഥിനു ക്യാച്ച് നല്‍കി. ഒരു റണ്‍ മാത്രമായിരുന്നു പത്താന്‍ എടുത്തത്.

ഏഴു പന്തുകളില്‍ 16 റണ്‍സ് വേണ്ടപ്പോള്‍ ഹില്‍ഫെന്‍ഹോസ് നോ ബോള്‍ എറിഞ്ഞത് മത്സരത്തില്‍ നിര്‍ണ്ണായകമായി. നോബോളിന്റെ റണ്ണും ഓടിയെടുത്ത രണ്ടു റണ്‍സുമടക്കം മൂന്നു റണ്‍സും കൊല്‍ക്കത്ത നേടി. തൊട്ടടുത്ത പന്തില്‍ ബൌണ്ടറിയും നേടി. അവസാന ഓവറില്‍ കൊല്‍ക്കത്തയുടെ ലക്‍ഷ്യം ഒമ്പത് റണ്‍സ്. തുടര്‍ച്ചയായ രണ്ടു ബൌണ്ടറിയോടെ തിവാരി കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത ഓവറില്‍ 190 റണ്‍സ് ആണ് എടുത്തത്. സുരേഷ് റെയ്ന 73 റണ്‍സ് എടുത്തു. ഹസ്സി 54 റണ്‍സ് ആണ് എടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :