അനുബന്ധ വാര്‍ത്തകള്‍
- Hybrid Cannabis Case: ഹൈബ്രിഡ് കഞ്ചാവ് കേസിൽ റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസ്, തസ്ലിമയ്ക്ക് സിനിമ മേഖലയിലെ നിരവധി പേരുമായി ബന്ധം
- Shine Tom Chacko: സ്ത്രീകളുണ്ടെങ്കില്‍ ലൈംഗികചുവയുള്ള സംസാരം മാത്രം, വെള്ളപ്പൊടി തുപ്പും; ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ മറ്റൊരു നടി
- Shine Tom Chacko: ഹോട്ടലില്‍ വിദേശമലയാളിയായ വനിത, ഓണ്‍ലൈന്‍ ആയി 20,000 രൂപയുടെ ഇടപാട്; ഷൈന്‍ ടോം ചാക്കോയ്ക്ക് കുരുക്ക് മുറുകുന്നു
- മോശം അനുഭവങ്ങൾ മിടുക്കോടെ മാനേജ് ചെയ്യണം, വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മാലാ പാർവതി
- Shine Tom Chacko: ഞങ്ങൾ മാത്രമല്ല സർ, വമ്പന്മാർ ഇനിയുമുണ്ട്, എപ്പോഴും പഴി ഞങ്ങൾക്ക് മാത്രം: ഷൈൻ ടോം ചാക്കോ
Shine Tom Chacko: മാറ്റത്തിനായി ആഗ്രഹിച്ച് ഷൈന്‍; ലഹരിവിമോചന കേന്ദ്രത്തില്‍ ചികിത്സ തുടരുന്നു
ലഹരിയില്‍ നിന്ന് മോചനം നേടാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചതിനെ തുടര്‍ന്നാണ് ഷൈനിനെ ഡീ അഡിക്ഷന് സെന്ററില്‍ ചികിത്സയ്ക്കു വിധേയനാക്കിയത്
Shine Tom Chacko: ലഹരിവിമോചന കേന്ദ്രത്തില്‍ (ഡീ അഡിക്ഷന് സെന്റര്‍) ചികിത്സ തുടര്‍ന്ന് നടന് ഷൈന്‍ ടോം ചാക്കോ. ഹൈബ്രിഡ് കഞ്ചാവ് കേസിലെ ചോദ്യം ചെയ്യലിനു ഷൈന്‍ എത്തിയത് തൊടുപുഴയിലെ ലഹരിവിമോചന കേന്ദ്രത്തില്‍ നിന്നാണ്. ചോദ്യം ചെയ്യലിനു ശേഷം അങ്ങോട്ടുതന്നെ തിരിച്ചുപോകുകയും ചെയ്തു.
ലഹരിയില്‍ നിന്ന് മോചനം നേടാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചതിനെ തുടര്‍ന്നാണ് ഷൈനിനെ ഡീ അഡിക്ഷന് സെന്ററില്‍ ചികിത്സയ്ക്കു വിധേയനാക്കിയത്. ചികിത്സകളോടു താരം വളരെ പോസിറ്റീവായി പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈബ്രിഡ് കഞ്ചാവ് ഇടപാടുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ഷൈന്‍ മൊഴി നല്കി. ആലപ്പുഴ എക്സൈസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഷൈനിന്റെ മാതാപിതാക്കള്‍ ചികിത്സാ രേഖകള്‍ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ കാണിച്ചിരുന്നു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയില്‍നിന്നു മോചനം നേടണമെന്നും ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനിടെ എക്സൈസിനോട് പറഞ്ഞിരുന്നു. അതീവ അപകടകാരിയായ മെത്താംഫിറ്റമിന്‍ ആണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് ഷൈന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിനിടെ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോമിന്റെ ഭാഗമായി ചില അസ്വസ്ഥതകള്‍ താരം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
താന്‍ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ മൊഴി നല്കി. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായി യാതൊരു ലഹരി ഇടപാടുകളും ഇല്ല. ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ് തസ്ലിമയുമായി പരിചയമെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്.