ആശയുടെ മാദക ശബ്ദത്തിന് 75 !

ആഷ
PTIPTI
ഇന്ത്യയുടെ വാനംപാടിയുടെ അനുജത്തിക്ക്‌ 75 വയസ്‌. ലതാമങ്കേഷ്‌കര്‍ എന്ന പ്രതിഭ മൂത്ത സഹോദരി ആയത്‌കൊണ്ട്‌ മാത്രം കണക്കെടുപ്പുകളില്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കേണ്ടി വന്ന ആശ ഭോസ്‌ലെ ജീവിതത്തിന്‍റെ പ്ലാറ്റിനം ജൂബിലിയില്‍ സന്തോഷവതിയാണ്‌.

ചേച്ചിയുടെ നിഴലല്ലാതെ സ്വന്തമായി വഴി വെട്ടിത്തുറന്ന്‌ അവര്‍ ഏറെ മുന്നേറിയിരിക്കുന്നു. എഴുപത്തിയഞ്ചിലും നിത്യ ഹരിത നായികാവേഷത്തിലാണ്‌ ബോളിവുഡ്‌ ആശ ഭോസ്‌ല എന്ന ഗായികയെ വിലയിരുത്തുന്നത്‌. ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ മാദകത്വം ആശ ഭോസ്‌ലെക്ക്‌ അവകാശപ്പെട്ടതാണ്‌.

ഹെലന്‍ മുതല്‍ ഊര്‍മ്മിള മഡോദ്‌കര്‍ വരെയുള്ളയുള്ള ബോളിവുഡ്‌ മാദകറാണിമാര്‍ക്ക്‌ ആശയുടെ സ്വരമായിരുന്നു‌.

ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചതിനുളള ഗിന്നസ്‌ റെക്കോര്‍ഡ്‌ ലതാ മങ്കേഷ്‌കറിന്‍റെ പേരിലാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ അതിന്‍റെ അവകാശി ആശയാണെന്നത്‌ ബോളിവുഡിലെ വെറും സ്വകാര്യം പറച്ചില്‍ മാത്രമല്ല. 950ല്‍ അധികം സിനിമകളിലായി പന്ത്രണ്ടായിരത്തിലധികം ഗാനങ്ങളാണ്‌ അവരുടെ പേരില്‍ ഉള്ളത്‌. വിദേശ ഭാഷകളില്‍ അടക്കം 14 ഭാഷകളില്‍ പാടുന്നു.

സംഗീത പാരമ്പര്യമുള്ള മറാത്തി കുടുംബത്തില്‍ 1932 സെപ്‌തംബര്‍ എട്ടിനായിരുന്നു ആശയുടെ ജനനം. ക്ലാസിക്കല്‍ സംഗീതഞ്‌ജനും നടനും ആയ പിതാവ്‌ ആഷയുടെ ഒമ്പതാം വയസില്‍ അന്തരിച്ചു. പാട്ടുപാടിയും സിനിമയില്‍ അഭിനയിച്ചും പിന്നീട്‌ വീട്‌ പുലര്‍ത്തിയത്‌ ചേച്ചി ലതയായിരുന്നു.

WEBDUNIA|
പതിനാറാംവയസില്‍ ചേച്ചിയുടെ സെക്രട്ടറിയും മുപ്പത്തൊന്നു വയസുകാരനുമായ ഗണപത്രോ ഭോസ്‌ലക്ക്‌ ഒപ്പം ആശ ഒളിച്ചോടിയതോടെയാണ്‌ സഹോദരിമാര്‍ക്കിടയിലെ ബന്ധം വഷളാകുന്നത്‌. കുടുംബത്തിന്‍റെ താത്‌പര്യത്തിന്‌ എതിരായ വിവാഹം പരാജയമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :