പ്രധാന താള്‍ > ആത്മീയം > ഉത്സവങ്ങള്‍ > ആചാരം അനുഷ്ഠാനം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓച്ചിറക്കളി-ചരിത്രത്തിന്‍റെ ഓര്‍മ്മ പുതുക്കല്‍  Search similar articles

ഓണാട്ടുകരയുടെ സമരവീര്യത്തിന്‍റെ സ്മരണ പുതുക്കുകയാണ് ഓച്ചിറക്കളി ചെയ്യുന്നത് ഋഷഭവാഹനത്തില്‍ എഴുന്നെള്ളുന്ന ഓംകാരമൂര്‍ത്തിയുടെ സാന്നിധ്യത്തില്‍ നടത്തുന്ന ആയോധനകലാ പ്രകടനമാണത്.

പേരുസൂചിപ്പിക്കുന്നതുപോലെ ഓച്ചിറക്കള.ി , കളി പോലെ നടത്തുന്ന പോരാട്ടമാണ് . മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ഇത് നടത്തിവരുന്നത്.

കായംകുളത്തെയും ചെമ്പകശേരിയിലെയും രാജാക്കന്മാര്‍ തമ്മില്‍ നടന്ന യുദ്ധം അനുസ്മരിപ്പിക്കുന്നതാണ് ഓച്ചിറക്കളി എങ്കിലും, ഇന്നവിടെ വൈരാഗ്യമോ വിദ്വേഷമോ അല്ല ഉത്സവതിമിര്‍പ്പന്‍റെ ആവശ്യമാണ്് കാണുക. ചരിത്രപഴമയുടെ അനുസ്മരണം സാമൂഹികമായ ഒരനുഷ്ഠാനമായി മാറിയിരിക്കുന്നു .

ജൂണ്‍ മാസം പകുതിയോടെയാണ് ഓച്ചിറയിലെ പടനിലത്തില്‍ അരങ്ങേറുന്ന ഓച്ചിറ വേലകളി. ആയോധക കലയുടെ മാറ്റുരക്കുന്ന അത്മീയ പ്രഭാവമുള്ള കേളീയരങ്ങായി അപ്പോള്‍ ഓച്ചിറ പടനിലം മാറു കയായി.

52 കരക്കാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഈ 52 കരക്കാര്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ ക്ഷേത്രം. ഇതില്‍ ആബാലവൃദ്ധം അയുധമേന്തി പങ്കുകൊള്ളും . കളരിസംഘങ്ങളാണ് പ്രധാനമായും ഓച്ചിറക്കളിയില്‍ പങ്കെടുക്കുന്നത്.

പഴയ പടയാളികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വേഷവിധാനങ്ങളും , വാളും പരിചയും തെറുപ്പുവാളവും വടിയും കത്തിയും തടയുമൊക്കെയായി നൂറുക ണക്കിനാളുകള്‍ തിരുസന്നിധിയിലെ പടനിലത്തെത്തും

ഭാരതത്തിലെ പരബ്രഹ്മസങ്കല്പത്തിലുള്ള ക്ഷേത്രങ്ങളില്‍ പ്രധാനമാണ് ഓച്ചിറ പരബ്രഹ്മസ്ഥാനം. ബിംബങ്ങളോ തന്ത്രങ്ങളോ വൈദിക ആരാധനാക്രമങ്ങളോ ഇല്ലാത്ത നിരാകാര സങ്കല്പമാണ് ഓച്ചിറ പരബ്രഹ്മ സ്വരൂപം. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിക്കാന്‍ അരയാല്‍വൃക്ഷം മാത്രമാണ് ഇവിടെയുള്ളത്.

പരബ്രഹ്മമൂര്‍ത്തി വാഴുന്ന ആല്‍ത്തറകള്‍, മുത്തുക്കുടകളും വാദ്യമേളങ്ങളുമായി ഋഷഭവാഹനങ്ങളുടെ അകമ്പടിയോടെ വലംവച്ചെത്തുന്ന കളരി സംഘങ്ങള്‍ പടനിലത്തേക്കിറങ്ങുമ്പോള്‍ അവിടം രണഭൂമിയായി മാറും. വായ്ത്താരികളും ശംഖനാദങ്ങളും വാദ്യഘോഷങ്ങളും കൊണ്ട് അന്തരീക്ഷം മുഖരിതമാകും .

ഘോഷയാത്രകഴിഞ്ഞാലുടന്‍ കിഴക്കും പടിഞ്ഞാറും കരക്കാരായി പിരിഞ്ഞ് കളിയാശാന്മാരും യോദ്ധാക്കളും കളിക്കണ്ടത്തിന്‍റെ ഇരുഭാഗങ്ങളിലുമായി നിരക്കുന്നു. അയോധനകലയുടെ പതിനെട്ടടവുകള്‍ നിരന്ന കരക്കളിയാണ് ആദ്യം. കരക്കളിക്കുശേഷം ഇരുഭാഗത്തുനിന്നും കരനാഥന്മാര്‍ കരകളുടെ പതാകയുമേന്തി എട്ടുകണ്ടത്തിലേക്കിറങ്ങുന്നു.

കരപറഞ്ഞ് ഹസ്തദാനം ചെയ്യുന്നതോടെ യോദ്ധാക്കള്‍ മുട്ടോളം വെള്ളം നിറഞ്ഞ എട്ടുകണ്ടത്തിലേക്ക് ആരവത്തോടെ ഓടിയിറങ്ങുകയായി. പടനിലത്തെ എട്ടുകണ്ടത്തില്‍ ഓച്ചിറക്കളിക്ക് തുടക്കം കുറിക്കുമ്പോള്‍ കാണികളായെത്തുന്നവരുടെ മനസ്സിലും ആവേശം പടരുകയായി.

പിന്നെ പോര് വെള്ളത്തിലാണ്. വെള്ളവും ചളിയും ചവിട്ടിമെതിച്ച് ഇരു കരക്കാരും പാഞ്ഞടുത്ത് ഏറ്റുമുട്ടുമ്പോല്‍ ദേഹമാസകലം ചളിവെള്ളം തെറിക്കും. പ്രകൃതിയുടെ സ്വാഭാവിക ചായങ്ങളണിഞ്ഞ ആള്‍ക്കാര്‍ ഹോളി ആഘോഷത്തിലെന്നപോലെ അതു രസിക്കും.
കൂടുതല്‍
കൊട്ടിയൂരിലെ വൈശാഖ മഹോല്‍സവം
ചൈത്ര പൗര്‍ണ്ണമി
കടമ്മനിട്ടയിലെ പടയണി  
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്  
ശ്രീരാമനവമിയും വ്രതാനുഷ്ഠാനങ്ങളും
ആറട്ടുപുഴ പൂരം ഐതീഹ്യം