അനുബന്ധ വാര്‍ത്തകള്‍
- നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള അപകടകരമായ വർഗീയക്കളിയുടെ കർട്ടനാണ് ആസാമിൽ പൊങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്
- സംസ്ഥാന സർക്കാരിന്റെ നിലപാടുമാറ്റം രാഷ്ട്രീയ സമ്മർദ്ദം മൂലം; ശബരിമല സ്ത്രീപ്രവേശനത്തെ എതിർത്ത് അമിക്യസ് ക്യൂറി സുപ്രീം കോടതിയിൽ
- അപ്പോൾ അവൾ എന്നെയൊന്ന് തിരിഞ്ഞുനോക്കി, ഒരുപാട് അർത്ഥമുണ്ടായിരുന്നു ആ നോട്ടത്തിന് ! - എന്റെ സൌഹൃദം
- കൊട്ടിയൂർ പീഡനം: രണ്ടുപേർ വിചാരണ നേരിടണം, മൂന്നുപേരെ പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കി
- മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹിതരായി; ദമ്പതികളെ നഗ്നരാക്കി മർദ്ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു
പെൺ ചങ്ങാത്തത്തിന്റെ കൂടിയണ് ഓരോ സുഹൃദദിനവും
വനിതകള്‍ക്ക് കൂട്ടുകാരികളെ ഓര്‍ക്കാനും അവരുമായി ചങ്ങാത്തം പങ്കിടാനും പഴയ അയല്‍പക്കങ്ങളുടെയോ ക്ലാസ് മുറികളുടെയോ ഓഫീസുകളുടെയോ ഗൃഹാതുരതയിലേക്ക് ചെന്നെത്താനും കൂടിയാണ് ഓരോ സൌഹൃദദിനവും.
ഈ ദിവസത്തില്‍ കൂട്ടുകാരികളെ ഓര്‍മ്മിക്കാം, അവരെ വിളിക്കാം, അവരുമായി ഒത്തുചേരാം, വിദൂരത്തുള്ളവര്‍ക്ക് ആശംസാ കാര്‍ഡുകള്‍ അയക്കുകയും ചെയ്യാം.
ഏതൊരു സ്ത്രീയോടും ചോദിച്ചുനോക്കൂ. മറ്റൊരു സ്ത്രീയുമായും അവര്‍ക്കുള്ള സൗഹൃദത്തിന് പല സവിശേഷതകളുമുണ്ടായിരിക്കും. ഒരു സ്ത്രീയെ ഒരു പെണ് സുഹൃത്തിനു മാത്രമേ നന്നായി മനസ്സിലാക്കാന്‍ കഴിയു. അവര്‍ പറയുന്നത് കേള്‍ക്കും. ആശ്വസിപ്പിക്കും. പ്രോത്സാഹിപ്പിക്കും.
വനിതാ സുഹൃത്തുക്കള്‍ പലതരത്തിലുള്ളതാവാം. സഹോദരിയാവാം, അമ്മയാവാം, അയല്‍ക്കാരിയാവാം, ഒരുമിച്ചു കളിച്ചുവളര്‍ന്നവരാവാം, കോളേജില്‍ പഠിച്ചവരാകാം. ചില സൗഹൃദങ്ങള്‍ അല്പം മാസത്തേക്കുമാത്രമായിരിക്കും. മറ്റു ചിലത് ഒരു ജീവിതകാലം മുഴുവനും ആ സൌഹൃദങ്ങളാണ് എറ്റവും വിലപ്പെട്ടത്.