അനുബന്ധ വാര്‍ത്തകള്‍
- മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, കൂടുതൽ പ്രതിരോധത്തിലായി സിപിഎം
- മുകേഷിനെതിരെ ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം, പരാതികൾ പാർട്ടി സമ്മേളനത്തിൽ ചർച്ചയാകും
- എല്ലാം ആരോപണങ്ങള്‍ മാത്രം, മുകേഷിന്റെ എംഎല്‍എ സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെടില്ല, സിനിമ നയ രൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കിയേക്കും
- നെല്ലിക്ക കഴിക്കാറുണ്ടോ, ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം
- തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ എം സത്യത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു; ബോധരഹിതനായി വീണ് എംഎല്‍എ
പി വി അന്‍വറിന്റെ കുടുംബത്തെ വകവരുത്തും, ഊമക്കത്തിലൂടെ ഭീഷണി, സംരക്ഷണം വേണമെന്ന് എംഎല്‍എ
പി വി അന്‍വര്‍ എംഎല്‍എയുടെ കുടുംബത്തിന് വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കുടുംബത്തെ അപായപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഭീഷണിക്കത്ത് അന്‍വര്‍ പോലീസ് മേധാവിക്ക് കൈമാറി. കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
എഡിജിപി എം ആര് അജിത് കുമാര്‍ അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പി വി അന്‍വറിന് നേരെ വധഭീഷണീ എത്തിയത്. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്തുന്നത് തന്നെ കുരുക്കാനാണെന്ന് അന്‍വര്‍ ആരോപണം ഉന്നയിച്ചിരുന്നു. പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ കഴിഞ്ഞ ദിവസം എഡിജിപിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച മുതല്‍ മലപ്പുറം എസ് പി ക്യാമ്പ് ഓഫീസിലെ മരംമുറി വരെയുള്ള പരാതികളിലാണ് അജിത് കുമാറിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയത്.