അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയ്ക്കെതിരെ തോൽവി,പാക് കളിക്കാരുടെ കഞ്ഞിയിൽ മണ്ണിട്ട് പിസിബിയുടെ പ്രതികാരം
- പ്രകടനം തനി മോശം, പാകിസ്ഥാൻ ടെസ്റ്റ് ടീമിൽ നിന്നും സയിം അയൂബ് പുറത്ത്
- Ind W vs Pak W: വനിതാ ലോകകപ്പിലും ഇന്ത്യ- പാക് പോരാട്ടം, കൈ കൊടുക്കാതെ ഇന്ത്യ മടങ്ങുമോ?
- റൗഫ് നല്ലൊരു റൺ മെഷീനാണ്, പക്ഷേ ബൗളിങ്ങിലാണെന്ന് മാത്രം, ഹാരിസ് റൗഫിനോട് അരിശമടക്കാനാവാതെ വസീം അക്രം
- Rinku Singh: ഏഷ്യാകപ്പില്‍ വിജയറണ്‍ ഞാനടിക്കും, സെപ്റ്റംബര്‍ 6ന് തന്നെ റിങ്കു കുറിച്ചു, ദൈവത്തിന്റെ പ്ലാന്‍ അല്ലാതെന്ത്
വനിതാ ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾ കൈ കൊടുക്കുമോ?, മൗനം വെടിഞ്ഞ് ബിസിസിഐ
കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 5-ന് നടക്കാനിരിക്കുന്ന വനിതാ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനിരിക്കെ മത്സരത്തിനൊപ്പം തന്നെ ചര്‍ച്ചയാകുന്നത് കൈകൊടുക്കലിനെ പറ്റിയാണ്. ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ 3 മത്സരങ്ങളില്‍ കളിക്കേണ്ടിവന്നിട്ടും ഒരിക്കല്‍ പോലും പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ടീം തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ വനിതാ ഏകദിന ലോകകപ്പില്‍ എന്ത് സമീപനമാകും ബിസിസിഐ സ്വീകരിക്കുക എന്ന നിലപാട് അറിയുന്നതിനായാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിഷയത്തില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സായ്കിയയുടെ വിശദീകരണം ഇങ്ങനെ. ഇന്ത്യ നിയമപുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ പിന്തുടരും. എംസിസി നിയമങ്ങളില്‍ എന്താണ് പറയുന്നത് ടീം അപ്രകാരം നിലപാടെടുക്കും എന്നാണ്. ഇതോടെ പുരുഷ ഏഷ്യാകപ്പില്‍ ഇന്ത്യ സ്വീകരിച്ച സമീപനം തന്നെയാകും വനിതാ ലോകകപ്പിലും ഇന്ത്യ സ്വീകരിക്കുക എന്നത് ഏതാണ്ട് വ്യക്തമായിരിക്കുകയാണ്. വനിതാ ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം നടക്കുന്നത് ശ്രീലങ്കയിലെ കൊളംബോയിലാണ്. ഇന്ത്യയും പാകിസ്ഥാനും നിഷ്പക്ഷ വേദികളില്‍ മാത്രമെ മത്സരിക്കു എന്നാണ് ഇരു രാജ്യങ്ങളും എടുത്തിരിക്കുന്ന നിലപാട്. ഇതോടെ ഏഷ്യാകപ്പിന് പിന്നാലെ വിവാദങ്ങള്‍ നിറഞ്ഞതായിരിക്കും വനിതാ ലോകകപ്പിലെ ഇന്ത്യ- പാക് മത്സരവും എന്നത് ഉറപ്പായിരിക്കുകയാണ്.