ജസ്‌നയുടെ തിരോധാനം; ആൺസുഹൃത്തിനെയും അടുത്ത സുഹൃത്തുക്കളെയും ചോദ്യം ചെയ്യും

ജസ്‌നയുടെ ആൺസുഹൃത്തിന്റെ കൂട്ടുകാരെ ചോദ്യം ചെയ്യും

ശനി, 14 ജൂലൈ 2018 (11:12 IST)
കാണാതായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജസ്നയുടെ ആണ്‍സുഹൃത്തിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. കാണാതായ ദിവസം ആണ്‍സുഹൃത്തും ജെസ്നയും തമ്മിൽ പത്തുമിനിറ്റോളം ഫോണില്‍ സംസാരിച്ചെന്ന വിവരത്തെ തുടർന്നാണ് ആൺസുഹൃത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
 
ഇയാളുടെ അടുത്ത സുഹൃത്തുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ചിലരെയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. മുൻപ് ചോദ്യം ചെയ്തപ്പോൾ പല ചോദ്യങ്ങളും നിഷേധിക്കുന്ന മനോഭാവമായിരുന്നു ഇവർക്കുണ്ടായിരുന്നത്. 
 
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കച്ചവട സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്ന തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ജസ്‌നയുടെ ദ്രശ്യങ്ങൾ കണ്ട അധ്യാപകരും സഹപാഠികളും ജെസ്നയാണെന്ന് ഉറപ്പു പറഞ്ഞു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ദില്ലിയിൽ സിജെപി സമരം ശക്തിപ്പെടുന്നു, 70 പേർ പോലീസ് കസ്റ്റഡിയിൽ: സമരവേദി തിരിച്ചുപിടിച്ച് പ്രക്ഷോഭകർ

സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കുന്നതിന് കാനഡയുടെ പിന്തുണ തേടി പാകിസ്ഥാന്‍

ധര്‍മേന്ദ്രപ്രധാന്റെ രാജിയില്ലാതെ മടക്കമില്ലാതെ, ജന്തര്‍ മന്തറില്‍ അര്‍ദ്ധരാത്രിയിലും ഒത്തുകൂടി പ്രതിഷേധക്കാര്‍

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഡിഎ; കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് വമ്പന്‍ നേട്ടം

വിവാഹത്തിന് രണ്ട് മാസം മാത്രം; റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോലി മാറാനിരിക്കുകയായിരുന്നു

അടുത്ത ലേഖനം
Show comments