അനുബന്ധ വാര്‍ത്തകള്‍
- പ്രതിപക്ഷ കക്ഷികൾ എന്തൊക്കെപ്പറഞ്ഞാലും ദുരിതാശ്വാസനിധിയിൽ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ലെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം: ജോയ് മാത്യു
- സഹപാഠികളുമായി നിരന്തരം വഴക്കുണ്ടാക്കിയ വിദ്യാർത്ഥിയെ പുറത്താക്കി; വൈരാഗ്യം തീർക്കാൻ 17 കാരൻ പ്രിൻസിപ്പലിനു നേരെ വെടിയുതിർത്തു
- ഉപഭോക്താക്കൾ കാത്തിരുന്ന ജിയോഫോൺ 2വിന്റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച മുതൽ
- വാഴയിലയിൽ വിളമ്പിയ ആഹാരം ഔഷധം: മടങ്ങിപ്പോകാം ആ നല്ല ശീലങ്ങളിലേക്ക് !
- ഭൂമിയിലെ ചരിവിലുമുണ്ട് കാര്യം; ശ്രദ്ധിച്ചില്ലെങ്കിൽ ദോഷങ്ങൾ തേടിയെത്തും !
17 കാരിയെ വിവാഹം കഴിക്കാൻ യുവതിയെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയ കപട സിദ്ധൻ പിടിയിൽ
മലപ്പുറം: സിദ്ധനെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയേയും പെൺമക്കളെയും തട്ടിക്കൊണ്ടുപോയി ചൂഷണത്തിനിരയാക്കാൻ ശ്രമിച്ചയാൾ പിടിയിലായി. കരിപ്പൂര്‍ പുളിയംപറമ്പ് പൂക്കുലക്കണ്ടി എം കെ അബ്ദുറഹ്‌മാന്‍ തങ്ങളെയാണ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
ചികിത്സക്കായി തന്റെ അടുത്തെത്തിയ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഇയാൾ യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറിയിരുന്നു. പിന്നീട് ഏപ്രിൽ 30ന് യുവതിയേയും മൂന്ന് പെൺ മക്കളെയും കാണാതാവുകയായിരുന്നു.
യുവതിയുടെ 17 കാരിയായ മകളെ വിവാഹം ചെയ്യുന്നതിനായാണ് ഇയാൾ ഇവരെ തിരുവനന്തപുരത്തേക്ക് കടത്തിയത്. മകളെ വിവാഹം ചെയ്യുന്നതിനായി തനിക്ക് സ്വപ്ന ദർശനം ലഭിച്ചു എന്നും യുവതിക്ക് മാറാരോഗം പിടിച്ചതായും ഭർത്താവിന്റെ ബിസിസിനസ് പൊളിയും എന്നും ഇയാൾ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
പോക്‌സോ വകുപ്പനുസരിച്ച് തട്ടിക്കൊണ്ടുപോവല്‍, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത്, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തല്‍ എന്നീ കേർസുകൾ ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിവരം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയിരുന്നു.