അനുബന്ധ വാര്‍ത്തകള്‍
- ഉപഭോക്താക്കൾ കാത്തിരുന്ന ജിയോഫോൺ 2വിന്റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച മുതൽ
- വാഴയിലയിൽ വിളമ്പിയ ആഹാരം ഔഷധം: മടങ്ങിപ്പോകാം ആ നല്ല ശീലങ്ങളിലേക്ക് !
- ഭൂമിയിലെ ചരിവിലുമുണ്ട് കാര്യം; ശ്രദ്ധിച്ചില്ലെങ്കിൽ ദോഷങ്ങൾ തേടിയെത്തും !
- അങ്കണവാടിയിലെ കറിപാത്രത്തിൽ വീണ് അഞ്ചുവയസുകാരി മരിച്ചു
- ജീൻസ് മാറിയണിഞ്ഞതിന് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
സഹപാഠികളുമായി നിരന്തരം വഴക്കുണ്ടാക്കിയ വിദ്യാർത്ഥിയെ പുറത്താക്കി; വൈരാഗ്യം തീർക്കാൻ 17 കാരൻ പ്രിൻസിപ്പലിനു നേരെ വെടിയുതിർത്തു
സ്കൂളിൽ നിന്നും പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ 17 കാരൻ പ്രിൻസിപ്പലിനു നേരെ വെടിയുതിർത്തു. ഉത്തർപ്രദേശ് മീറടിലെ റൂപൂരിൽ ശ്രീ സൈ ഇന്റർ കോളേജിൽ ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. വെടിയേറ്റ സഞ്ജീവ് കുമാർ എന്ന പ്രിൻസിപ്പൽ ആശുപത്രിയിൽ ചികിത്സയിലാണ്.
15 ദിവസം മുൻപാണ് വിദ്യാർത്ഥി സ്കൂളിൽ അഡ്മിഷൻ നേടുന്നത്. ഇതിനകം തന്നെ വിദ്യാർത്ഥിയുടെ അക്രമ സ്വഭാവത്തെ കുറിച്ച് വലിയ പരാതികൾ ലഭിച്ചിരുന്നു. സഹപാഠികളെ മർദ്ദിക്കുന്നതും പതിവായതോടെ രക്ഷിതാക്കളിൽ നിന്നും പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 17 കാരനെ പുറത്താക്കാൻ സ്കൂൾ അധികൃതർ തീരുമാനിച്ചത്.
പ്രിൻസിപ്പൽ ഇക്കാര്യം കുട്ടിയ അറിയിച്ചതോടെ കയ്യിൽ കരുതിയിരുന്ന തോക്കെടുത്ത് വിദ്യാർത്ഥി പ്രിൻസിപ്പലിനു നേരെ വെടിയുതിർക്കുകയായിരുന്നു. തോളിൽ വെടിയേറ്റ സഞ്ജീവ് കുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്ത ലേഖനം