2020: ധോണി യുഗത്തിന് അവസാനം

ചൊവ്വ, 22 ഡിസം‌ബര്‍ 2020 (19:12 IST)
ലോകമെങ്ങും കൊറോണയുടെ പേരിലാണ് 2020 ഓർക്കപ്പെടുക എന്നാണെങ്കിൽ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് അവരുടെ ഇതിഹാസ നായകൻ ക്രിക്കറ്റിൽ നിന്നും വിരമിച്ച വർഷം കൂടിയാണ്. 2020ലെ സ്വാതന്ത്രദിനത്തിന്റെ അന്ന് രാത്രിയിലായിരുന്നു ക്രിക്കറ്റ് ആരാധകരെ പിടിച്ചുലച്ച തീരുമാനം ഇന്ത്യൻ നായകൻ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. അധികം ആരവങ്ങളും ആഘോഷങ്ങളും ഒന്നും തന്നെയില്ലാതെ നിശബ്‌ദമായി ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്ത് നിന്നും ഒരു വിടവാങ്ങൽ.
 
സച്ചിന് ശേഷം ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും അധികം സ്വീകാര്യനും ഗാംഗുലിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകൻ കൂടിയായിരുന്നു ധോണി. ക്യാപ്‌റ്റൻസിയുടെ കര്യമെടുത്താൽ കാലങ്ങളായി ഇന്ത്യക്ക് അന്യം നിന്ന ഐസിസി കിരീടങ്ങൾ ഒന്നല്ല മൂന്നെണ്ണം ഇന്ത്യക്ക് നേടിതന്ന നായകൻ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ. ഒരുപക്ഷേ വിശേഷണങ്ങൾ അത്രയും മതിയാകില്ല ധോണിയെ ഓർത്തെടുക്കുമ്പോൾ.
 
2007ൽ ആദ്യമായി ഐസിസി ടി20 ലോകകപ്പ് വിജയം ഇന്ത്യക്ക് നേടി തന്ന നായകനായ മഹേന്ദ്ര സിംഗ് ധോണി തന്നെയായിരുന്നു 28 വർഷങ്ങളായുള്ള ഇന്ത്യൻ കാത്തിരിപ്പിന് വിരാമമിട്ട് 2011ലെ ലോകകിരീടം ഇന്ത്യയിലേക്കെത്തിച്ചത്. കൂടാതെ 2013ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി അടക്കം മൂന്ന് ഐസിസി കിരീടങ്ങൾ.
 
അതേസമയം ഐപിഎല്ലിലും നായകൻ എന്ന നിലയിൽ മറ്റാർക്കും സാധിക്കാത്ത നേട്ടങ്ങൾ ഐപിഎൽ കിരീടങ്ങൾ. ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫിന് യോഗ്യത നേടിയ ഐപിഎൽ ടീം എന്നീ നേട്ടങ്ങൾ ചെന്നൈ നേടിയതും ധോണിയുടെ ബലത്തിൽ. എന്നാൽ 2019ലെ ലോകകപ്പ് സെമിയിൽ ഏറ്റുവാങ്ങിയ ധോണി വളരെ നിശബ്‌ദമായി ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നതിന് സാക്ഷ്യം വഹിച്ചതും 2020 ആണ്. 

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

'നിര്‍ഭാഗ്യകരമായ' 13-ാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തിരഞ്ഞെടുത്ത് മന്ത്രി കെഎം ഷാജി

തലക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ പ്രഖ്യാപനങ്ങള്‍ നടത്താനില്ല: മന്ത്രി ഒ ജെ ജനീഷ്

പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹംസ ബുര്‍ഹാന്‍ പാക് അധീന കശ്മീരില്‍ വെടിയേറ്റ് മരിച്ചു

ടിവി റിമോട്ട് നല്‍കാന്‍ സഹോദരന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 12 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു

ഈ ജില്ലകളിൽ രാത്രി മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments