ജെസ്‌നയുടെ തിരോധാനം; ജെസ്‌ന, ഭൂലോക ലക്ഷ്‌മി കേസുകളുടെ സാമ്യം അന്വേഷിച്ച് ഉദ്യോഗസ്ഥർ

ജെസ്‌നയുടെ തിരോധാനം; ജെസ്‌ന, ഭൂലോക ലക്ഷ്‌മി കേസുകളുടെ സാമ്യം അന്വേഷിച്ച് ഉദ്യോഗസ്ഥർ

വെള്ളി, 20 ജൂലൈ 2018 (07:57 IST)
ജെസ്‌ന കേസ് അന്വേഷണം എങ്ങുമെത്താത സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ സമാനമായ പഴയ കേസുകൾ പൊടിതട്ടിയെടുക്കുന്നു. ഏഴുവര്‍ഷം മുമ്പു പത്തനംതിട്ട ജില്ലയിലെ ഗവിയില്‍നിന്ന് ഭൂലോകലക്ഷ്‌മിയെന്ന വീട്ടമ്മയെ കാണാതായതും ജെസ്‌നയുടെ തിരോധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന പരിശോധനയിലാണ്‌ ഇവർ. 
 
കൂടാതെ, പത്തനംതിട്ട, കോന്നി സ്വദേശിയായ യുവാവിന്റെ തിരോധാനവും ജെസ്‌ന കേസ്‌ അന്വേഷണസംഘം പുനഃപരിശോധിക്കുന്നു. ഗവി ഏലത്തോട്ടത്തിലെ ക്ലര്‍ക്ക്‌, ചിറ്റാര്‍ സീതത്തോട്‌ കൊച്ചുപമ്പയില്‍ ഭൂലോകലക്ഷ്‌മി(43)യുടെ തിരോധാനവുമായി ബന്ധപ്പെട്ട്‌ ചിലര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്‌. മതിയായ തെളിവുകൾ ഒന്നും തന്നെ ഇതുവരെയായി കണ്ടെത്താനായിട്ടില്ല. അതിന് പുറമേയാണ് ജെസ്‌നയുടെ കേസ് അന്വേഷിക്കുന്നവരും ഇതുമായി മുന്നോട്ടു പോകുന്നത്.
 
പോലീസ്‌ കൃത്യമായി അന്വേഷിച്ചിരുന്നെങ്കില്‍ ഭൂലോകലക്ഷ്‌മിയുടെ തിരോധാനക്കേസ്‌ അന്നേ തെളിയിക്കാമായിരുന്നെന്ന്‌ വനംവകുപ്പ്‌ വാച്ചറായ ഭര്‍ത്താവ്‌ ഡാനിയേല്‍ കുട്ടി പറയുന്നു. കേരള വനം വികസന കോര്‍പറേഷന്‍ ജീവനക്കാരിയായ ഭൂലോകലക്ഷ്‌മിയെ കാണാതാകുമ്പോള്‍ ഡാനിയേല്‍ കുട്ടി തിരുനെല്‍വേലിയിലായിരുന്നു. ഫോണില്‍ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ ഗവിയിലെത്തിയ ഡാനിയേല്‍ കുട്ടി കണ്ടതു ക്വാര്‍ട്ടേഴ്‌സ്‌ പൂട്ടിക്കിടക്കുന്നതാണ്‌. പിന്‍ജനാലയിലൂടെ നോക്കിയപ്പോള്‍ സംശയകരമായ രീതിയില്‍ കട്ടിലില്‍ ഒരു കമ്പി കിടക്കുന്നതുകണ്ടു. സഹപ്രവര്‍ത്തകരുടെയും അയല്‍ക്കാരുടെയും സഹായത്തോടെ കതകുപൊളിച്ച്‌ അകത്തുകടക്കുകയായിരുന്നു.
 
കേസ് അന്വേഷണം നടന്നെങ്കിലും തെളിവുകൾ ആവശ്യമായതൊന്നും ലഭിച്ചില്ല. തുടർന്നാണ് ഒരു തുമ്പും അവശേഷിപ്പിക്കാതെ ജെസ്‌നയെന്ന കോളജ്‌ വിദ്യാര്‍ഥിനിയും ഭൂലോകലക്ഷ്‌മിയെന്ന വീട്ടമ്മയും അപ്രത്യക്ഷരായതിലെ സമാനതയാണ്‌ അന്വേഷണസംഘം പരിശോധിക്കുന്നത്‌.

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

പരിയത്തുകാവില്‍ ഒഴിപ്പിക്കല്‍ അനിവാര്യം; രണ്ടാഴ്ചത്തെ സമയം അനുവദിക്കുമെന്ന് കേരള ഹൈക്കോടതി

ഖേൽക്കറെ നിയമിച്ചതിൽ ഒരു തെറ്റുമില്ല; ന്യായീകരിച്ച് മുഖ്യമന്ത്രി

നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്; അത് എങ്ങനെ തടയാം

വൈകുന്നേരം മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാകിസ്ഥാന്റെ തുര്‍ക്കി ഡ്രോണുകളെ തകര്‍ക്കും, ഓസ്‌ട്രേലിയയില്‍ നിന്ന് 'ഗോസ്റ്റ് ബാറ്റ്' സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ

അടുത്ത ലേഖനം
Show comments