അനുബന്ധ വാര്‍ത്തകള്‍
- വീട്ടിലിരിയഡേയ്.. ലോകകപ്പിന് ഇനിയും സമയമുണ്ട്, ഐക്യദീപം ആഘോഷമാക്കിയവർക്കെതിരെ രോഹിത് ശർമ്മയുടെ പരിഹാസം
- മെസ്സിയോ, റൊണാൾഡോയോ. ആരാണ് ശരിക്കും ഗോട്ട്? മറുപടിയുമായി കക്ക
- കൊവിഡ് 19: ഇന്ത്യ ആതിഥേയത്വം വഹിക്കാനിരുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് മാറ്റിവെച്ചു
- ഡക്വർത്ത് ലൂയിസ് നിയമത്തിന് പിന്നിൽ ക്രിക്കറ്റിലെ എക്കാലത്തേയും വലിയ നാണക്കേടിന്റെ ഒരു കഥയുമുണ്ട്
- ആ നിർണായക നിർദേശം മുന്നോട്ട് വെച്ചത് ഞാനാണ്, ഓസീസ് ടീമിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബെയ്ലി
റഷ്യ, ഖത്തർ ലോകകപ്പുകൾ അനുവദിക്കാൻ ഫിഫ കൈക്കൂലി വാങ്ങി, തെളിവുകളുമായി അമേരിക്കൻ അന്വേഷണസംഘം
2018ൽ റഷ്യക്കും 2022ൽ ഖത്തറിനും ലോകകപ്പ് അനുവദിക്കുന്നതിനായി ഫിഫ എക്‌സിക്യുട്ടീവ് അംഗങ്ങള്‍ കൈക്കൂലി കൈപ്പറ്റിയതായി അമേരിക്കൻ അന്വേഷണസംഘം. ഇതിനെ പറ്റിയുള്ള തെളിവുകൾ അന്വേഷണം നടത്തിയ അമേരിക്കയിലെ നീതിന്യായ വിഭാഗം കണ്ടെത്തി.
അഞ്ചുവര്‍ഷം മുമ്പ്, ഫിഫയെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണ് ഫിഫാ പ്രസിഡന്റ് സെപ് ബ്ലാറ്റർ രാജിവെച്ചത്. തുടർന്നാണ് നിലവിലെ പ്രസിഡന്റായി ജിയാനി ഇൻഫാന്റിനോ സ്ഥാനമേറ്റത്. അതിന്റേ തുടർച്ചയായ അന്വേഷണത്തിലാണ് പുതിയ തെളിവുകൾ കണ്ടെത്തിയറ്റ്.
2010-ലെ ഫിഫ എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് 2018 ലോകകപ്പ് റഷ്യക്കും 2022 ലോകകപ്പ് ഖത്തറിനും അനുവദിച്ചത്.കമ്മിറ്റിയിലെ ഭൂരിഭാഗവും ഇതിനായി കൈക്കൂലി കൈപ്പറ്റിയെന്ന് അന്വേഷണസംഘം പറയുന്നു.2018, 2022 ലോകകപ്പുകളുടെ സംപ്രേഷണാവകാശം ലേലം ചെയ്യുന്നതിന്റെ രഹസ്യങ്ങള്‍ അറിയുന്നതിനായി ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് കൈക്കൂലി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്.