അനുബന്ധ വാര്‍ത്തകള്‍
- ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ നാടുവിട്ടു, ഭക്ഷണം കഴിക്കാതെയുള്ള തുടർച്ചയായ യാത്ര പ്രമേഹ രോഗിയായ ഹരികുമാറിനെ അവശനാക്കി, തിരിച്ചുവന്നത് കീഴടങ്ങാൻ; ബിനുവിന്റെ മൊഴി
- മുൻ ഭർത്താവിന്റെ ക്രൂരത, ഗർഭിണിയായ യുവതിയെ ഉദരത്തിൽ അമ്പെയ്ത് കൊലപ്പെടുത്തി; കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തു
- നിങ്ങൾ കൊന്നതാണ്, സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്‘- ഡി വൈ എസ് പി ഹരികുമാറിന്റെ ആത്മഹത്യയെ തുടർന്ന് വൈറലാകുന്ന പോസ്റ്റ്
- മകന്റെ കുഴിമാടത്തില്‍ ജമന്തിപൂവ് വച്ച് പ്രാര്‍ത്ഥിച്ചു, 'എന്റെ മകനെ കൂടി നോക്കണം' എന്ന് കുറിപ്പെഴുതി; ഹരികുമാർ ബാക്കിവെച്ച ഓർമ്മകൾ ഇവയൊക്കെയാണ്
- മൂന്ന് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, സ്വകാര്യഭാഗത്ത് വടി തിരുകൈക്കയറ്റി 20കാരന്റെ ക്രൂരത
ഫെയ്സ്ബുക്ക് പ്രണയത്തെ എതിർത്തു, കാമുകിയുടെ അമ്മയെ യുവാവ് കുത്തിക്കൊലപ്പെടുത്തി
കൊല്ലം: ഫേയ്സ്ബുക്ക് പ്രണയ വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പകയിൽ കമുകിയുടെ അമ്മയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കൊല്ലം കുളത്തൂപ്പുഴയിൽ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 48കാരിയായ മേരി വർഗീസാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മധുരൈ സ്വദേശി സതീഷിന്റെ പൊലീസ് അറസ്റ്റ് ചെയ്തു. പാർസൽ നൽകാനെന്ന് പറഞ്ഞ് വീടിനകത്തുകയറിയ ഇയൾ മേരീ വർഗീസിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയ മേരിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മേരി വർഗീസിന്റെ മൂത്ത മകളുമായി യുവാവ് പ്രണയത്തിലായിരുന്നു. ഫെയ്സ്ബുക്ക് വഴിയുള്ള ഈ പ്രണയത്തെ എതിർത്ത് പെൺകുട്ടിക്ക് വേറെ വിവാഹം ആലോചിച്ചതിന്റെ പകയിലാണ് കൊലപാതകം നടത്തിയത്. ഇയാൾ സഞ്ചരിച്ചിരുന്ന ടാക്സിയുടെ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മേരിയുടെ ഭർത്താവ് വർഗീസ് വിദേശത്താണ്.