യുപിയിൽ മുൻ എംപി ആതിഖ് അഹമ്മദും സഹോദരനും പരസ്യമായി വെടിയേറ്റ് കൊല്ലപ്പെട്ടു, സംഭവം മകൻ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകം

atique ahmed
അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (09:19 IST)
യുപി മുൻ എംപിയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദ് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകും വഴി പ്രയാഗ് രാജിലെ ധൂമംഗഞ്ച് പോലീസ് സ്റ്റേഷനിൽ വെച്ച് വെടിയേറ്റ് മരിച്ചു. ഗുണ്ടാസംഘം പോലീസ് സ്റ്റേഷനിലെത്തി ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവെയ്ക്കുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അക്രമികൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും വെടിയുതിർക്കുകയായിരുന്നു.

ആദ്യം വെടിയേറ്റത് ആതിഖിനായിരുന്നു. പിന്നീട് അഷ്റഫിനും വെടിയേറ്റു. രണ്ടുപേരും ഉടനെ തന്നെ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ 3 പേർ പോലീസിൻ്റെ പിടിയിലായിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെ വൻ പോലീസ് സുരക്ഷയിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇരുവർക്കും നേരെ വെടിവെയ്പ്പുണ്ടായത്. കൊലപാതകങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിലെ എല്ലാ ജില്ല്കളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ധ്രുത കർമ്മ സേനയെ പ്രയാഗ് രാജിൽ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ആതിഖിൻ്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പോലീസുകാരെ സസ്പെൻഡ് ചെയ്തതായും യുപൊ സർക്കാർ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :