ശശീന്ദ്രനെ ഫോൺ കെണിയിലൂടെ കുടുക്കി, ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണം; ആന്റണി കമ്മീഷന്‍

ശശീന്ദ്രനെ ഫോൺ കെണിയിലൂടെ കുടുക്കി, ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണം; ആന്റണി കമ്മീഷന്‍

ചൊവ്വ, 21 നവം‌ബര്‍ 2017 (14:39 IST)
ഫോൺകെണി കേസിൽ മുൻ ഗതാഗതമന്ത്രി എകെ ശശീന്ദ്രന് ക്ളീൻ ചിറ്റ് നൽകി ജുഡിഷ്യൽ കമ്മിഷന്‍ റിപ്പോര്‍ട്ട്. വിഷയത്തില്‍ അന്വേഷണം നടത്തിയ ജസ്‌റ്റിസ് പിഎസ് ആന്റണിയുടെ റിപ്പോർട്ടില്‍ സ്വകാര്യ ചാനലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നാത്.

രണ്ട് വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് ജസ്റ്റിസ് പിഎസ് ആന്റണി കൈമാറിയത്.

ശശീന്ദ്രനെ ഫോൺ കെണിയിലൂടെ ചാനൽ കുടുക്കിയതാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍  ചാനലിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കാനും നിർദേശമുണ്ട്. ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലിനെതിരെ രജിസ്‌റ്റർ ചെയ്ത രണ്ട് കേസുകളുമായി മുന്നോട്ട് പോകാവുന്നതാ‍ണെന്നും വ്യക്തമാക്കി.

പൊതുഖജനാവിന് ചാനൽ നഷ്ടമുണ്ടാക്കിയതിനാല്‍ ഈ തുക ചാനലിൽ നിന്ന് തന്നെ തിരിച്ചു പിടിക്കണം. കൂടാതെ,  സംപ്രേഷണ നിയമങ്ങൾ ലംഘിച്ചാണ് ചാനല്‍ പ്രവർത്തിച്ചതെന്നും പി എസ് ആന്റണിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.  റിപ്പോര്‍ട്ടില്‍ മാധ്യമങ്ങള്‍ക്കുള്ള നിര്‍ദ്ദേശവും പിഎസ് ആന്റണി മുന്നോട്ടുവെച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യം റിപ്പോര്‍ട്ടിലുണ്ട്.

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

മഴക്കാലം വരുന്നു; ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം

വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസ്: ഇഡി അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ബീക്കണിട്ട് ചീറിപാഞ്ഞ ആംബുലൻസിൽ എംഡിഎംഎ കടത്ത്, 2 പേർ അറസ്റ്റിൽ

'ഇസ്രയേലിനെ എങ്ങനെ വിശ്വസിക്കും?'; യുഎസ് നിർദ്ദേശം തള്ളി പാക്കിസ്ഥാൻ: 'ഏബ്രഹാം ഉടമ്പടിയിൽ' ചേരില്ലെന്ന് ഖ്വാജ ആസിഫ്

കീവ് വിടാൻ വിദേശികൾക്ക് മുന്നറിയിപ്പ്: യുക്രെയ്നിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ

അടുത്ത ലേഖനം
Show comments