അട്ടപ്പാടിയില്‍ ഏഴുമാസത്തിനിടെ മരണപ്പെട്ടത് 10 കുഞ്ഞുങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 20 ഓഗസ്റ്റ് 2022 (16:58 IST)
അട്ടപ്പാടിയില്‍ ഏഴുമാസത്തിനിടെ മരണപ്പെട്ടത് 10 കുഞ്ഞുങ്ങള്‍. കഴിഞ്ഞവര്‍ഷം 420 ഗര്‍ഭിണികളില്‍ 328 പേര്‍ക്ക് അപകടസാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നു. പോഷക ആഹാരക്കുറവ് പരിഹരിക്കാന്‍ പദ്ധതികള്‍ നിലവിലുണ്ടെങ്കിലും നവജാത ശിശു മരണത്തില്‍ കുറവ് വന്നിട്ടില്ല. 2013 മുതലുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതുവരെ 121 ശിശു മരണമാണ് സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :